ലോകത്തെ മുൾമുനയിൽ നിർത്തി ഹോർമുസ് കടലിടുക്കിൽ ഇറാൻ പാകിയ കടൽ മൈനുകൾഇപ്പോൾ അവർക്ക് തന്നെ വിനയാകുന്നു. അമേരിക്കയെയും ഇസ്രായേലിനെയും പ്രതിരോധിക്കാൻകടലിടുക്കിൽ നിക്ഷേപിച്ച മൈനുകൾ എവിടെയൊക്കെയുണ്ടെന്ന കൃത്യമായ വിവരം ഇറാൻസൈന്യത്തിന് നഷ്ടമായതോടെ ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതം പുനരാരംഭിക്കാൻകഴിയാതെ ഇറാൻ പ്രതിസന്ധിയിലായിരിക്കുകയാണ്.
ആണവ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ മാസം അമേരിക്കയും ഇസ്രായേലുംസംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പ്രതികാരമെന്നോണം ലോകത്തെപ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസിൽ ഇറാൻ മൈനുകൾ വിതറിയത്. ചെറിയ ബോട്ടുകൾഉപയോഗിച്ച് അതീവ രഹസ്യമായി നടത്തിയ ഈ നീക്കം ഇപ്പോൾ ഇറാന്റെ തന്നെ സാമ്പത്തികഭദ്രതയെ തകർക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.
കടലിടുക്കിലുടനീളം മൈനുകൾ വിതറിയെങ്കിലും ശക്തമായ കടലൊഴുക്കും കാലാവസ്ഥാവ്യതിയാനവും കാരണം ഇവ നിശ്ചിത സ്ഥാനങ്ങളിൽ നിന്ന് മാറിയതാണ് ഇറാന് തിരിച്ചടിയായത്.
സ്വന്തം കപ്പലുകൾക്ക് പോലും സുരക്ഷിതമായി കടന്നുപോകാൻ കഴിയാത്ത വിധം ഈ പ്രദേശംഅപകടമേഖലയായി മാറിയിരിക്കുകയാണ്. മൈനുകൾ നീക്കം ചെയ്ത് പാത സുരക്ഷിതമാക്കാൻഇറാൻ ശ്രമം തുടങ്ങിയെങ്കിലും ഇതിന് ആവശ്യമായ കൃത്യമായ മാപ്പോ ലൊക്കേഷൻ വിവരങ്ങളോസൈന്യത്തിന്റെ പക്കലില്ലെന്നതാണ് വസ്തുത.
അന്താരാഷ്ട്ര തലത്തിൽ വലിയ സമ്മർദ്ദം നേരിടുന്നതിനിടെ സ്വന്തം കെണിയിൽ തന്നെ ഇറാൻവീണത് ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ലോകത്തെ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാത അടഞ്ഞുകിടക്കുന്നത് ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരാനും കാരണമായിട്ടുണ്ട്.
ഇറാന്റെ ഈ നീക്കത്തെ അതീവ ഗൗരവത്തോടെയാണ് അമേരിക്കയും സഖ്യകക്ഷികളും കാണുന്നത്. ചർച്ചകൾ പാതിവഴിയിൽ നിൽക്കെ ഹോർമുസ് കടലിടുക്ക് ബന്ദിയാക്കി ലോകത്തെ ബ്ലാക്ക് മെയിൽചെയ്യാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ മൈനുകൾ കണ്ടെത്താനാവാതെ ഇറാൻ വിയർക്കുന്നത് അവരുടെ സൈനികപരാജയമായാണ് വിദഗ്ധർ വിലയിരുത്തുന്നത്. നൂതനമായ മൈൻ ഡിറ്റക്ടറുകൾ ഉപയോഗിച്ച് പാതതെളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആയിരക്കണക്കിന് ചതുരശ്ര മൈൽ വ്യാപിച്ചുകിടക്കുന്ന കടൽമേഖലയിൽ ഇത് എളുപ്പമാകില്ല.
ഇറാൻ തന്നെ സൃഷ്ടിച്ച ഈ പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര സഹായം തേടേണ്ടി വരുമോഅതോ കൂടുതൽ സൈനിക ഏറ്റുമുട്ടലുകളിലേക്ക് ഇത് വഴിമാറുമോ എന്നാണ് ലോകം ഇപ്പോൾഉറ്റുനോക്കുന്നത്.











