പശ്ചിമേഷ്യയെ വീണ്ടും ചടുലമായ യുദ്ധഭീതിയിലാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ, പുതിയ കരാറിൽ ഒപ്പിടാൻ ഇറാൻ തയ്യാറായില്ലെങ്കിൽ മേഖലയിൽ “ഒരുപാട്ബോംബുകൾ പൊട്ടുമെന്നാണ്” ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. എന്നാൽ അമേരിക്കയുടെഭീഷണികൾക്ക് മുന്നിൽ ഇറാന്റെ കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ്പെസഷ്കിയാൻ തിരിച്ചടിച്ചു. സമാധാന നീക്കങ്ങൾക്കിടയിലും ഇറാന്റെ കപ്പലുകൾക്ക് അമേരിക്കനാവിക ഉപരോധം ഏർപ്പെടുത്തിയതാണ് ഇറാനെ പ്രകോപിപ്പിച്ചത്.
അടുത്ത ഘട്ട ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽഎത്തുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ടെങ്കിലും ഇറാന്റെ കടുത്ത നിലപാട് തിരിച്ചടിയാവുകയാണ്. പാകിസ്ഥാനെയും പാക് സൈന്യത്തെയും കൂട്ടുപിടിച്ച് ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് ട്രംപിന്റെനീക്കം. എന്നാൽ അമേരിക്കയുടേത് അമിതമായ ആവശ്യങ്ങളാണെന്നും അർത്ഥവത്തായചർച്ചകൾക്ക് വാഷിംഗ്ടൺ തയ്യാറല്ലെന്നുമാണ് ഇറാന്റെ പക്ഷം. ഇതോടെ ഇസ്ലാമാബാദിൽനടക്കാനിരുന്ന നിർണ്ണായകമായ രണ്ടാംഘട്ട ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വെടിനിർത്തൽ നിലനിൽക്കുമ്പോൾ തന്നെ ഉപരോധങ്ങളിലൂടെ ഇറാന്റെ സാമ്പത്തികസ്രോതസ്സുകൾ തടയാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയചർച്ചയായിട്ടുണ്ട്. ട്രംപിന്റെ പാകിസ്ഥാൻ അനുകൂല നിലപാടുകൾ ഭാരതം ഉൾപ്പെടെയുള്ള രാജ്യങ്ങൾആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സമാധാന ചർച്ചകളിൽ പാകിസ്ഥാനെമധ്യസ്ഥനാക്കാനുള്ള അമേരിക്കയുടെ ശ്രമം പശ്ചിമേഷ്യയിൽ കൂടുതൽ സങ്കീർണ്ണതകൾസൃഷ്ടിക്കാനേ സഹായിക്കൂ എന്നാണ് വിലയിരുത്തൽ. ട്രംപിന്റെ യുദ്ധഭീഷണിക്ക് മുന്നിൽ ഇറാൻവഴങ്ങാത്ത പക്ഷം, വെടിനിർത്തൽ അവസാനിക്കുന്നതോടെ പശ്ചിമേഷ്യ വീണ്ടും കനത്തപോരാട്ടത്തിലേക്ക് നീങ്ങിയേക്കും. ഇസ്രായേലിന് പൂർണ്ണ പിന്തുണ നൽകി ഇറാനെ തകർക്കാനുള്ളട്രംപിന്റെ നീക്കങ്ങൾ ലോകത്തെ മറ്റൊരു വലിയ യുദ്ധത്തിന്റെ മുനയിലെത്തിച്ചിരിക്കുകയാണ്.












