മിഡിൽ ഈസ്റ്റിൽ നിന്നുയരുന്ന ഏറ്റവും പുതിയ വാർത്തകൾ ലോകത്തെയാകെ ഞെട്ടിക്കുന്നതാണ്. ഇറാൻ ഭരണകൂടത്തിന്റെ നിയന്ത്രണം പരമോന്നത നേതാവായ ആയത്തുള്ള ഖൊമേനിയിൽ നിന്ന്ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) എന്ന സൈനിക വിഭാഗത്തിലേക്ക്നീങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഖൊമേനിയുടെ പിൻഗാമിയായി വന്ന മോജ്താബ ഖൊമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ളദുരൂഹതകളും ഇറാൻ-ഇസ്രായേൽ യുദ്ധസാഹചര്യവും മുതലെടുത്ത് സൈന്യം ഭരണത്തിൽ ‘ഡിഫാക്ടോ’ (De-facto) നിയന്ത്രണം നേടിയെന്നാണ് സൂചന.
ഇറാനിലെ സിവിലിയൻ ഭരണകൂടത്തെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയനെയുംനോക്കുകുത്തിയാക്കി നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോൾ ഐആർജിസിജനറൽമാരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മന്ത്രിമാരുടെ നിയമനങ്ങളിലും വിദേശനയങ്ങളിലും സൈന്യം നേരിട്ട് ഇടപെടുന്നുണ്ട്. നിലവിലെയുദ്ധസാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷാ ചുമതല സൈന്യം നേരിട്ട് വഹിക്കേണ്ടതുണ്ടെന്നവാദമുയർത്തിയാണ് ഈ നീക്കം. പരമോന്നത നേതാവിന് ചുറ്റും സൈന്യം ഒരു സുരക്ഷാവലയംതീർത്തിരിക്കുകയാണെന്നും ഗവൺമെന്റിൽ നിന്നുള്ള റിപ്പോർട്ടുകൾ പോലും അദ്ദേഹത്തിന്മുന്നിലെത്തുന്നത് സൈനിക ഉദ്യോഗസ്ഥർ തടയുകയാണെന്നും ‘ഇറാൻ ഇന്റർനാഷണൽ’ പോലുള്ളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരമോന്നത നേതാവിനേക്കാൾ പ്രാധാന്യം സൈനിക കൗൺസിലുകൾക്ക് ലഭിക്കുന്നത് ഇറാനിലെപൗരോഹിത്യ ഭരണത്തിന് തിരിച്ചടിയാകുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഷിയാപാരമ്പര്യത്തിൽ അധിഷ്ഠിതമായ ഭരണക്രമത്തിൽ നിന്ന് സൈനിക മേധാവിത്വത്തിലേക്കുള്ള ഈമാറ്റം പശ്ചിമേഷ്യയിലെ യുദ്ധമുഖത്ത് ഇറാൻ കൂടുതൽ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻകാരണമായേക്കും. ഭാരതം ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ ഇറാന്റെ ഈ ആഭ്യന്തര മാറ്റങ്ങളെഅതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.












