വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് തന്റെ പോസ്റ്റിന് ലൈക്ക് വന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ പുതിയ വെളിപ്പെടുത്തലുമായി ജർമ്മൻ മോഡൽ ലിസ്‌ലാസ്. കോഹ്‌ലിക്കെതിരെ മോശം കാര്യങ്ങൾ പറയാൻ മാധ്യമപ്രവർത്തകർ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് ലിസ്‌ലാസ് വെളിപ്പെടുത്തിയിരിക്കുന്നത്.
കോഹ്‌ലി തന്റെ പോസ്റ്റ് ലൈക്ക് ചെയ്തത് വലിയ ചർച്ചയായതിന് പിന്നാലെ ചില മാധ്യമപ്രവർത്തകർ തന്നെ സമീപിച്ചതായി ലിസ്‌ലാസ് ഫിലിമി മന്ത്ര മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചെയ്യാത്ത കാര്യങ്ങൾ കോഹ്‌ലിയുടെ പേരിൽ ആരോപിക്കാനാണ് അവർ പണം വാഗ്ദാനം ചെയ്തത്.
“അദ്ദേഹം (വിരാട് കോഹ്‌ലി) ചെയ്യാത്ത കാര്യങ്ങൾ ആരോപിക്കാനും അദ്ദേഹത്തെക്കുറിച്ച് മോശം പറയാനും ചില മാധ്യമപ്രവർത്തകർ എനിക്ക് പണം വാഗ്ദാനം ചെയ്തു. പക്ഷേ ഞാൻ എന്തിന് അങ്ങനെ ചെയ്യണം?” ലിസ്‌ലാസ് ചോദിച്ചു. പണത്തിനോ പ്രശസ്തിക്കോ വേണ്ടി കോഹ്‌ലിയുടെ സൽപ്പേരിന് കളങ്കം വരുത്താൻ തനിക്ക് താല്പര്യമില്ലെന്നും അവർ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിൽ ജനിച്ച് വളർന്ന ജർമ്മൻ മോഡലും ഗായികയുമാണ് ലിസ്‌ലാസ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ ഇവർക്ക് ഫ്രഞ്ച്, റഷ്യൻ, ഡച്ച് തുടങ്ങി നിരവധി ഭാഷകൾ അറിയാം. ഒരു സർട്ടിഫൈഡ് ലൈഫ് സേവിംഗ് സ്വിമ്മർ കൂടിയാണ് ഇവർ. വിരാട് കോഹ്‌ലിയുടെ വലിയ ആരാധകയായ ലിസ്‌ലാസ്, ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (RCB) കടുത്ത പിന്തുണക്കാരിയുമാണ്. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ബെംഗളൂരുവാണെന്നും അവർ പറയുന്നു












