ഇന്ത്യയും സ്വീഡനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ചരിത്രപരമായ വൻ കുതിച്ചുചാട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണും തമ്മിൽ സ്വീഡനിലെപ്രധാന വ്യവസായ നഗരമായ ഗോഥെൻബർഗിൽ (Gothenburg) നടത്തിയ കൂടിക്കാഴ്ചയ്ക്ക്പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ അഥവാ തന്ത്രപ്രധാനപങ്കാളിത്തത്തിലേക്ക് ഉയർത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), അത്യാധുനിക പ്രതിരോധസാങ്കേതികവിദ്യകൾ, ഹരിത ഊർജ്ജ മേഖല (Green Transition) എന്നിവയിൽ ഒന്നിച്ച്പ്രവർത്തിക്കാനുള്ള വൻ പദ്ധതികൾക്കാണ് ഇരുനേതാക്കളും ചേർന്ന് രൂപം നൽകിയത്. ഇന്ത്യയുംയൂറോപ്പും തമ്മിലുള്ള വ്യാപാര, സാങ്കേതിക, നിക്ഷേപ ബന്ധങ്ങൾ കൂടുതൽശക്തമാക്കുന്നതിനുള്ള സുപ്രധാനമായ ആക്ഷൻ പ്ലാനും ഉച്ചകോടിയിൽ ഔദ്യോഗികമായിഅംഗീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീഡൻ സന്ദർശനം ആഗോള സാമ്പത്തിക മേഖലയിൽ വലിയചലനങ്ങളാണ് സൃഷ്ടിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് പുറമേ, പ്രമുഖയൂറോപ്യൻ ബിസിനസ്സ് കൂട്ടായ്മയായ ‘യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രി’ (ERT) യോഗത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുലവോൺ ഡെർ ലെയ്‌നും പങ്കെടുത്ത ഈ ഉന്നതതല യോഗത്തിൽ ഇന്ത്യയിലെ നിക്ഷേപസാധ്യതകളെക്കുറിച്ചും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും മോദിവിശദീകരിച്ചു.ടെലികോം, ഡീപ് ടെക് മാനുഫാക്ചറിംഗ്, ഗ്രീൻ ഹൈഡ്രജൻ, ബഹിരാകാശഗവേഷണം എന്നീ മേഖലകളിൽ ഇന്ത്യൻ വിപണി നൽകുന്ന വലിയ അവസരങ്ങൾപ്രയോജനപ്പെടുത്താൻ സ്വീഡിഷ്-യൂറോപ്യൻ കമ്പനികളെ അദ്ദേഹം ക്ഷണിച്ചു. കഴിഞ്ഞവർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 7.75 ബില്യൺ യുഎസ് ഡോളറിലേക്ക് ഉയർന്നപശ്ചാത്തലത്തിൽ, വരും വർഷങ്ങളിൽ ഇത് ഇരട്ടിയാക്കാനാണ് പുതിയ കരാറുകളിലൂടെലക്ഷ്യമിടുന്നത്.പ്രത്യേകിച്ചും ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർത്ഥ്യമായതിന് ശേഷമുള്ള വലിയൊരു ചുവടുവെപ്പാണ് ഈ സന്ദർശനം.
ഗോഥെൻബർഗിൽ നടന്ന ചർച്ചകളിൽ സ്വീഡനിലെ വിക്ടോറിയ രാജകുമാരിയും പങ്കെടുത്തു. സ്വീഡനിലെ കാൾ പതിനാറാമൻ ഗുസ്താഫ് രാജാവിന്റെയും സിൽവിയ രാജ്ഞിയുടെയും പ്രത്യേകആശംസകൾ അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. സ്വീഡിഷ് രാജാവിന്റെ എൺപതാംജന്മദിനത്തോടനുബന്ധിച്ചുള്ള ആശംസകൾ മോദി, രാജകുമാരി വഴി കൈമാറുകയും ചെയ്തു. പ്രതിരോധ മേഖലയിൽ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി സ്വീഡിഷ് കമ്പനികൾ ഇന്ത്യയിൽനേരിട്ട് ഉൽപ്പാദന യൂണിറ്റുകൾ ആരംഭിക്കുന്നതിനും ശുദ്ധമായ ഊർജ്ജ സാങ്കേതികവിദ്യകൾകൈമാറുന്നതിനും പുതിയ കരാറുകൾ വഴി സാധിക്കും. ഒപ്പം ഇന്ത്യയുടെ ശുക്രൻ ദൗത്യത്തിൽ(Venus Orbiter Mission) ശാസ്ത്രീയ ഉപകരണങ്ങൾ നൽകി സ്വീഡൻ സഹകരിക്കുന്ന കാര്യവുംയോഗത്തിൽ ചർച്ചയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ മഹാസഖ്യം പ്രതിരോധ-സാങ്കേതികരംഗങ്ങളിൽ ചൈന അടക്കമുള്ള ആഗോള ശക്തികൾക്ക് വലിയൊരു മുന്നറിയിപ്പായാണ്വിലയിരുത്തപ്പെടുന്നത്.










