ആറ്റുകാലിൽ 27 വയസ്സുകാരിയായ ആരതി വാടകവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ്അതുലിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണത്തിന് പിന്നാലെ ഉയർന്നഭർതൃപീഡന ആരോപണങ്ങളിൽ ശക്തമായ തെളിവുകൾ ലഭിച്ചതോടെയാണ് പോലീസ് നടപടി. അതുലിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ഗാർഹിക പീഡന നിരോധന നിയമം (498A) എന്നീജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ്ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ച വിവരം ആരതി അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുവതി മുറിക്കുള്ളിൽ കയറി ജീവനൊടുക്കിയത്.
വർക്കല സ്വദേശിയായ ആരതിയും കല്ലറ സ്വദേശിയായ അതുലും ഒന്നരവർഷം മുൻപാണ്വിവാഹിതരായത്. ആറുമാസം മുൻപാണ് ഇവർ ആറ്റുകാലിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞതുമുതൽ പണത്തിന്റെ പേരിലും സ്വർണത്തിന്റെ പേരിലുംഅതുൽ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ആരതി ഡയറിയിലും ആത്മഹത്യാക്കുറിപ്പിലുംഎഴുതിവെച്ചിട്ടുണ്ട്. ആരതിയുടെ 50 പവനിലധികം വരുന്ന സ്വർണാഭരണങ്ങൾ അതുൽഇതിനോടകം പണയം വെച്ച് തീർത്തിരുന്നു. ഇതിനെല്ലാം പുറമെ അതുലിന് മറ്റ് പല സ്ത്രീകളുമായുംഅവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നതായും, ഇത് ചോദ്യം ചെയ്തതിനാണ് തന്നെ ക്രൂരമായിപീഡിപ്പിച്ചിരുന്നതെന്നും ആരതി രേഖപ്പെടുത്തിയിട്ടുണ്ട്. മർദ്ദനമേറ്റ് ശരീരത്തിൽ മുറിവുകളുംപാടുകളും ഉണ്ടായതിന്റെ ചിത്രങ്ങൾ മരണപ്പെടുന്നതിന് മുൻപ് ആരതി തന്റെ അമ്മയുടെവാട്സാപ്പിലേക്ക് അയച്ചു കൊടുത്തിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ആരതിയുടെ ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റതിന്റെ 13-ഓളംമുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.
സംഭവം നടന്ന ദിവസം വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ കടുത്ത വഴക്കുണ്ടാവുകയും അതുൽആരതിയെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ആരതി മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ആരതി അകത്തു കയറി ജീവനൊടുക്കാൻ ശ്രമിക്കുന്നത് മനസ്സിലാക്കിയിട്ടും വാതിൽ തകർത്ത്രക്ഷിക്കാൻ നോക്കാതെ, അതുൽ തന്റെ സുഹൃത്തുക്കളെ ഫോൺ വിളിച്ച് വരുത്തിയ ശേഷമാണ്വാതിൽ തുറന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. കൃത്യമായ സമയത്ത് ആശുപത്രിയിൽഎത്തിച്ചിരുന്നെങ്കിൽ ആരതിയുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ബന്ധുക്കൾആരോപിക്കുന്നു. സംഭവസ്ഥലത്തുനിന്നും ആരതിയുടെ ആത്മഹത്യാക്കുറിപ്പും പീഡനവിവരങ്ങൾഎഴുതിയ ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.












