തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയ 128 കോടി രൂപയുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ തയാറാകാതെ ബാങ്ക് ഭരണസമിതി. ജപ്തി ചെയ്ത സ്വത്തുക്കൾ ബാങ്കിന് വിട്ടുനൽകാമെന്ന് രണ്ട് വർഷം മുൻപ് തന്നെ ഇ.ഡിവ്യക്തമാക്കിയതാണെങ്കിലും ഇതുവരെ നടപടികളിലേക്ക് കടക്കാൻ ബാങ്ക് അധികൃതർ മുതിർന്നിട്ടില്ല. ഇതോടെ ജീവിതാവസാന സമ്പാദ്യം മുഴുവൻ തടഞ്ഞുവെക്കപ്പെട്ട് ദുരിതത്തിലായ നിക്ഷേപകർക്ക്അർഹമായ പണം തിരികെ ലഭിക്കുന്നത് അനിശ്ചിതത്വത്തിലായി.
ബാങ്കിൽ മുൻപ് ഈടുവെച്ച ആധാരങ്ങളിലെ തുച്ഛമായ കണക്കനുസരിച്ചാണ് ഇ.ഡി 128 കോടിയുടെ മൂല്യം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ നിലവിലെ വിപണിമൂല്യം പരിശോധിച്ചാൽ ഇതിന്300 കോടി രൂപയിലേറെ വിലമതിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സ്വത്തുക്കൾ ബാങ്ക്ഏറ്റെടുത്ത് ലേലം ചെയ്ത് വിറ്റഴിച്ചാൽ മാത്രം മതിയാകും നിലവിൽ പ്രതിസന്ധിയിലായനിക്ഷേപകരുടെ പണം മുഴുവൻ ഘട്ടംഘട്ടമായി തിരികെ നൽകാൻ. എന്നാൽ ലേല നടപടികളിലേക്ക്കടന്നാൽ കേസിൽ പ്രതിസ്ഥാനത്തുള്ള പല പ്രമുഖരുടെയും വിപണിമൂല്യമുള്ള സ്വത്തുക്കൾപരസ്യമായി ലേലം ചെയ്യപ്പെടും.
കൂടാതെ, ഇ.ഡി കണ്ടുകെട്ടിയ കൂട്ടത്തിൽ സിപിഎമ്മിന്റെ പ്രാദേശിക പാർട്ടി ഓഫീസിന്റെ ഭൂമിയുംഉൾപ്പെട്ടിട്ടുണ്ടെന്നതാണ് ബാങ്ക് ഭരണസമിതിയുടെ പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ്സൂചന. പാർട്ടി സ്വത്ത് കൂടി ലേലം ചെയ്യേണ്ടി വരുമെന്ന രാഷ്ട്രീയ സമ്മർദ്ദമാണ് സ്വത്ത്ഏറ്റെടുക്കുന്നതിൽ നിന്ന് ബാങ്കിനെ പിന്നോട്ടടിക്കുന്നത്. നിക്ഷേപകർ ചികിത്സയ്ക്കും മക്കളുടെപഠനാവശ്യങ്ങൾക്കും പണമില്ലാതെ ബാങ്കിന് മുന്നിൽ തെരുവിൽ സമരം തുടരുമ്പോഴാണ്ഭരണസമിതിയുടെ ഈ നിരുത്തരവാദപരമായ നിലപാട് വിനയാകുന്നത്.












