പത്തനംതിട്ട: ലൈഫ് ഭവന പദ്ധതിയുടെ ഫണ്ടിൽ നിന്ന് അരക്കോടിയോളം (50 ലക്ഷം) രൂപ വകമാറ്റിതട്ടിയെടുത്ത കേസിൽ വനിതാ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) അറസ്റ്റിൽ. വകയാർമ്ലാന്തടം പുത്തൻവീട്ടിൽ എം.ആർ.റാണി ലക്ഷ്മിയെയാണ് (37) കോന്നി പോലീസ് ഇൻസ്പെക്ടർവി.എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘം മ്ലാന്തടത്തെ വസതിയിൽ നിന്ന് പിടികൂടിയത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലായി പ്രവർത്തിക്കുമ്പോഴാണ് റാണി ലക്ഷ്മിവൻതോതിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
ലൈഫ് പദ്ധതി വഴി വീട് നിർമിക്കാൻ ധനസഹായത്തിന് അർഹരായ പാവപ്പെട്ടഗുണഭോക്താക്കൾക്ക് തുക ലഭിക്കാതിരുന്നതിനെ തുടർന്ന് ഉയർന്ന പരാതികളാണ് വൻ തട്ടിപ്പ്പുറത്തുകൊണ്ടുവന്നത്. തുടർന്ന് തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറി നൽകിയ ഔദ്യോഗികപരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടത്. അർഹരായ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് പകരം സ്വന്തം അമ്മ, ഭർത്താവ്, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ അക്കൗണ്ട് നമ്പറുകൾ വ്യാജമായി ഉൾപ്പെടുത്തിയാണ്വിഇഒ ഫണ്ട് തട്ടിയെടുത്തത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് റാണി ലക്ഷ്മി തണ്ണിത്തോട് പഞ്ചായത്തിൽ വിഇഒ ആയിചുമതലയേൽക്കുന്നത്. ഇവർ മുൻപ് ജോലി ചെയ്തിരുന്ന സീതത്തോട്, അരുവാപ്പുലംപഞ്ചായത്തുകളിലും സമാനമായ രീതിയിൽ തിരിമറി നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽകണ്ടെത്തിയിട്ടുണ്ട്. മുൻപ് മറ്റ് ചില ക്രിമിനൽ കേസുകളിലും പ്രതിയായ റാണി ലക്ഷ്മി ചുമതലയേറ്റകാലം മുതലുള്ള മുഴുവൻ ഫണ്ട് ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് പോലീസിന്റെനീക്കം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












