ഡല്‍ഹി: ജമ്മു കാശ്മീര്‍ വിഷയത്തില്‍ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്കായുള്ള പാകിസ്ഥാന്റെ ക്ഷണം ഇന്ത്യ നിരസിച്ചു. പ്രകോപനങ്ങളുടെ മധ്യേ ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നാണ് ഇന്ത്യ നല്കിയ മറുപടി. കാശ്മീരിനെ കുറിച്ചല്ല, അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചാണെങ്കില്‍ ചര്‍ച്ച ആവാമെന്നും ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാനിലെ ഇന്ത്യന്‍ പ്രതിനിധി ഗൗതം ബംബവാലെ പാക് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഓഗസ്റ്റ് 15ന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ട് ഇന്ത്യയ്ക്ക് കത്തയച്ചത്. പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറിന് ഇസ്ളാമാബാദില്‍ വച്ച് ചര്‍ച്ച നടത്താനായിരുന്നു പാകിസ്ഥാന് ക്ഷണിച്ചത്.
എന്നാല്‍, കാശ്മീര്‍ വിഷയത്തിലല്ല ഭീകരത അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയാവാമെന്ന് കത്തിനു മറുപടിയായി ഇന്ത്യ വ്യക്തമാക്കിയത്. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗൗതം ബംബാവലെ വഴി ഇക്കാര്യം പാക് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതിന്മേല് ചര്‍ച്ച നടത്താന്‍ ഒരുക്കമല്ലെന്നും ഇന്ത്യ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മുവിലെ നിലവിലെ സാഹചര്യങ്ങളുടെ പേരില്‍ സ്വയം പ്രഖ്യാപിത ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന് മുതിരേണ്ടതില്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ പാകിസ്ഥാന് ഒരു പങ്കുമില്ല എന്ന കാര്യം മറക്കരുതെന്നും കത്തില്‍ ഓര്‍മപ്പെടുത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്താന്‍ പ്രശ്നത്തില്‍ പാകിസ്ഥാനെ കടന്നാക്രമിച്ചതിനു പിന്നാലെയാണ് പാകിസ്ഥാന് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. ബലൂചിസ്താനിലും ഗില്‍ഗിത് ബാലിസ്താന്‍, പാകിസ്ഥാന് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളാണ് മോഡി ലോകത്തിനു മുന്നില്‍ തുറന്നിട്ടത്. പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാലതിന്റെ അജണ്ടകള്‍. ഭീകരത. അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റം, പിടിയിലായ ലഷ്കറെ തയ്ബ ഭീകരന് ബഹാദുര്‍ അലി എന്നീ വിഷയങ്ങളിലാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി ഒരു ചര്‍ച്ചയ്ക്ക് സന്നദ്ധമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പാര്‍ലമെന്റിലും വ്യക്തമാക്കിയിരുന്നു.
Discussion about this post