Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘ലക്ഷമി നായര്‍ക്ക് അന്നു കൊടുത്തത് കണക്കായിപ്പോയി എന്നാണ് ഇന്നു ജനം പറയുന്നത്, അന്ന് എനിക്കെതിരെ തിരിഞ്ഞവര്‍ ഇന്ന് എന്നെ അഭിനന്ദിക്കുന്നു’ സീരിയല്‍ താരം അനിതാ നായര്‍

by Brave India Desk
Feb 1, 2017, 10:06 am IST
in Entertainment
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ലക്ഷ്മി നായര്‍ക്കെതിരെ വിമര്‍ശനവുമായി സീരിയില്‍ താരം അനിതാ നായര്‍ രംഗത്തെത്തി. തന്നെ സമൂഹത്തിനു മുന്നില്‍ മാനം കെടുത്താന്‍ നടത്തിയ നാടകത്തിനു തിരിച്ചടി കൂടിയാണ് ഇപ്പോള്‍ ലോ കോളേജ് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഏറ്റുവാങ്ങുന്നതെന്ന് അനിതാ നായര്‍ പറഞ്ഞു.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

ഒരു വര്‍ഷം മുന്‍പ് ചാനലിലെ കുക്കറി ഷോ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകവെ ഞാന്‍ നടത്തിയ പ്രതികരണം യൂ ട്യൂബിലിട്ട് എന്നെ അപമാനിക്കാന്‍ നടത്തിയ ശ്രമം എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. അതു വൈറലായി. ഇന്നിപ്പോള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കുട്ടികള്‍ സമരം ചെയ്യുമ്പോഴും ആ വിഡിയോ വൈറലാകുകയാണ്. അന്ന് എനിക്കെതിരെ തിരിഞ്ഞവര്‍ ഇന്ന് എന്നെ അഭിനന്ദിക്കുന്നു. അന്നു കൊടുത്തത് കണക്കായിപ്പോയി എന്നാണ് ഇന്നു ജനം പറയുന്നതെന്ന് അനിതാ നായര്‍ പറഞ്ഞു.

സീരിയല്‍ താരങ്ങള്‍ മാത്രം മല്‍സരാര്‍ഥികളായി പങ്കെടുക്കുന്ന കുക്കറി ഷോയില്‍ മല്‍സരാര്‍ഥികളോടുള്ള വിധികര്‍ത്താവായ ലക്ഷ്മി നായരുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് അനിതാ നായര്‍ രോഷത്തോടെ സംസാരിക്കുന്നതാണ് വിഡിയോ. തുടര്‍ന്ന് ലക്ഷ്മി നായരോട് കലഹിച്ച് അനിതാ നായര്‍ ഇറങ്ങിപ്പോയി. പോകും മുന്‍പ് നടത്തിയ രോഷ പ്രകടനത്തിന്റെ വിഡിയോയാണ് സ്റ്റുഡിയോയ്ക്കുള്ളില്‍ നിന്നു പുറത്തു പോയത്.

അനിതാ നായരുടെ വാക്കുകളിലേക്ക്: എല്ലാവരും അവരുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കണമെന്നാണ് അവരുടെ ആവശ്യം. എന്നെ അതിനു കിട്ടില്ല. ഞാന്‍ പ്രതികരിച്ചു. ഒടുവില്‍ ഇറങ്ങിപ്പോയി കാറില്‍ കയറാനൊരുങ്ങി. അപ്പോള്‍ തിരികെ വിളിച്ച് ഒരു മുറിയില്‍ കൊണ്ടു പോയി. അവിടെ വച്ച് എന്നെ പച്ചത്തെറി വിളിച്ചു. തിരികെ ഞാനും വിളിച്ചു. തുടര്‍ന്ന്, ദേഷ്യത്തോടെ ഞാന്‍ ഇറങ്ങിപ്പോകുന്ന വിഡിയോ ഷൂട്ട് ചെയ്താണ് അവര്‍ പുറത്തു വിട്ടത്. ഷൂട്ട് ചെയ്യുന്ന കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ് ഞാന്‍ എല്ലാം പറഞ്ഞത്. എന്നാല്‍ എത് എഡിറ്റു ചെയ്ത് എന്റെ പ്രതികരണം മാത്രം ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുമെന്നു കരുതിയില്ല.

സ്റ്റുഡിയോയ്ക്കു പുറത്തിറങ്ങി ഞാന്‍ വീണ്ടും കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചു. എന്നാല്‍ ജനം എല്ലാ കാണുമെന്ന് ഭയന്ന് അവര്‍ പുറത്തു വരാന്‍ തയ്യാറായില്ല. ഒരു പ്രിന്‍സിപ്പലിന്റെ സ്ഥാനത്തിരിക്കാന്‍ ലക്ഷ്മി നായര്‍ക്കു യോഗ്യതയില്ലെന്ന് അന്ന് എനിക്കു മനസിലായി. അത്രയും പറയാന്‍ കഴിഞ്ഞതില്‍ സന്തോഷമേയുള്ളൂ. എന്റെ ഭാഗം കേള്‍ക്കാന്‍ ആരും അന്നുണ്ടായില്ല. ‘അനിത തെറി വിളിക്കുന്ന വിഡിയോ കണ്ടല്ലോ’ എന്നു പറഞ്ഞ് പലരും വിളിച്ചിരുന്നു. അതില്‍ ചെറിയ വിഷമം തോന്നിയെന്നല്ലാതെ ആ സംഭവം എന്നെ ബാധിച്ചിട്ടേയില്ല. 27 വര്‍ഷമായി ഞാന്‍ സീരിയല്‍ ഫീല്‍ഡിലുണ്ട്.

അന്തസായി ജോലി ചെയ്താണു ജീവിക്കുന്നത്. ആരുടെയും ഔദാര്യം പറ്റിയല്ല. പറയേണ്ട കാര്യം പത്തു പേരുടെ മുന്നില്‍ വച്ചു തന്നെ പറയും. ഇനിയും അങ്ങനെ തന്നെ. ആര്‍ട്ടിസ്റ്റ് എന്നാല്‍ ആരുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടവരല്ല. അന്തസുള്ള കുട്ടികളാണ് തങ്ങളെന്ന് ഇപ്പോള്‍ ലോ കോളജ് വിദ്യാര്‍ഥികള്‍ തെളിയിച്ചിരിക്കുന്നു. രാജി വയ്ക്കുംവരെ അവര്‍ സമരം ചെയ്യണം. അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് ഞാന്‍ സമരപ്പന്തലില്‍ പോകും. ഇപ്പോള്‍ എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അനിതാ നായര്‍ പറഞ്ഞു.

Tags: lakshmi nairanitha nair
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies