ടെഹ്‌റാൻ: ഇറാനിൽ ‘ ഭൂമിയിലെ അഴിമതി’യുടെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിൽ പരസ്യമായി കെട്ടിത്തൂക്കി. കുറ്റാരോപിതൻ സ്ത്രീകളുടെയും കുട്ടികളുടെയും സിനിമ നിർമ്മിക്കുകയും ഇവരെ വഞ്ചിക്കുകയും ചെയ്‌തെന്ന് മറാഗെയിലെ പ്രോസിക്യൂട്ടർ ആരോപിച്ചു. സ്ത്രീകളെയും പെൺകുട്ടികളെയും വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത് ഭൂമിയിലെ ദുഷിച്ചവനായി മാറിയെന്ന് പ്രോസിക്യൂട്ടർ മഹ്‌മൂദ് നെമാറ്റി ആരോപിച്ചു. തുടർന്നാണ് വിചാരണ നടത്തി വധശിക്ഷയ്ക്ക് ഇരയാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെ അപലപിച്ച് നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് ഗ്രൂപ്പ് രംഗത്തെത്തി. സമൂഹത്തെ ക്രൂരത, അപമാനം, ഭീഷണിപ്പെടുത്തൽ എന്നിവയിലൂടെ ആയുസ്സ് നീട്ടാൻ ശ്രമിക്കുന്ന ഒരു സർക്കാരിന്റെ യഥാർത്ഥ മുഖമാണ് പരസ്യമായ വധശിക്ഷയിലൂടെ പുറത്ത് വന്നതെന്ന് അവർ ആരോപിച്ചു.ഇറാനിയൻ ജനതയെ ഭയപ്പെടുത്തുന്ന ഈ ക്രൂരമായ പ്രവൃത്തിയെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്ന് സംവിധായകൻ മഹ്‌മൂദ് അമിരി മൊഗദ്ദം ട്വിറ്ററിൽ കുറിച്ചു.
മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച്, ഈ വർഷം ഇറാനിൽ മൊത്തം 273 വധശിക്ഷകൾ നടന്നിട്ടുണ്ട്, മെയ് മാസത്തിലെ ആദ്യ 20 ദിവസങ്ങളിൽ മാത്രം കുറഞ്ഞത് 106 വധശിക്ഷകൾ നടപ്പാക്കിയെന്നാണ് വിവരം
Discussion about this post