ടോക്കിയോ: സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. മൂത്തമകനായ ഷോട്ടോരോ കിഷിദയെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പുറത്താക്കിയത്.
ഔദ്യോഗികവസതിയിൽ സ്വകാര്യ പാർട്ടി സംഘടിപ്പിക്കുകയും അനുചിതമല്ലാത്ത ഫോട്ടോകൾ എടുക്കുകയും ചെയ്തതാണ് മകൻ ചെയ്ത തെറ്റ്. ഈ ഫോട്ടോകൾ പുറത്ത് വന്നതിന് പിന്നാലെ ജനരോഷം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി കടുത്ത നടപടി എടുത്തത്.
തീർച്ചയായും, നിയമനത്തിന്റെ ഉത്തരവാദിത്തം എനിക്കാണ്. ഞാൻ അത് ഗൗരവമായി കാണുന്നു. ‘മാറ്റിവെക്കാൻ കഴിയാത്ത വെല്ലുവിളികളെ അഭിമുഖീകരിച്ച് നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകുന്നതിലൂടെ എന്റെ കടമകൾ നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സെക്രട്ടറി എന്ന നിലയിൽ, മകന്റെ പ്രവർത്തനങ്ങൾ അനുചിതമായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവനെ മാറ്റാൻ ഞാൻ തീരുമാനിച്ചു,’ തന്റെ മകന് പകരം തകയോഷി യമമോട്ടോയെ സെക്രട്ടറിയായി വ്യാഴാഴ്ച നിയമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബ്രിട്ടനിലും പാരീസിലും സ്വകാര്യ കാഴ്ചകൾ കാണാൻ എംബസി കാറുകൾ ഉപയോഗിച്ചതിനും ലണ്ടനിലെ ആഡംബര ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ കാബിനറ്റ് അംഗങ്ങൾക്കുള്ള സുവനീറുകൾ വാങ്ങാൻ പോയതിനും കിഷിദയുടെ മകനെ നേരത്തെ ശാസിച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
Discussion about this post