കൊച്ചി: ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന വ്യവസായി സാന്റിയാഗോ മാർട്ടിൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. സാൻറിയാഗോ മാർട്ടിൻറെയും കുടുംബാംഗങ്ങളുടെയും പേരിയുളള 457 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻറ് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ഓഫീസിലേക്ക് കുതിച്ചെത്തിയത്.
കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു.കോയമ്പത്തൂർ ജില്ലയിലെ തുടിയല്ലൂർ വെള്ളക്കിണറിലെ മാർട്ടിൻറെ ബംഗ്ലാവിലും ഇദ്ദേഹത്തിൻറെ ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിലും മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും കോർപറേറ്റ് ഓഫിസിലുമാണ് പരിശോധന നടന്നത്. ചെന്നൈ പോയസ് ഗാർഡനിലെ വീട്ടിലും ഓഫിസിലും റെയ്ഡ് നടന്നു.
സിക്കിം സംസ്ഥാന ലോട്ടറിയുടെ മറവിൽ കോടികളുടെ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ആരോപണം.ലോട്ടറി വിൽപനയിൽ ചട്ടങ്ങൾ ലംഘിച്ച് 910 കോടി രൂപ സമ്പാദിച്ചെന്നും അനധികൃത പണമിടപാട് നടത്തിയെന്നും ആരോപിച്ച് മാർട്ടിനെതിരെ കൊച്ചി എൻഫോഴ്‌സ്‌മെൻറ് വിഭാഗം കേസെടുത്തിരുന്നു.
ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ പക്കൽനിന്ന് പിടിച്ചെടുത്ത 457 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലെ സാധാരണക്കാരുടെതാണെന്നും സിപിഎമ്മിന്റെ സഹായത്തോടെയാണ് മാർട്ടിൻ ഈ പണം ഇവിടെനിന്ന് കടത്തിയതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി കുറ്റപ്പെടുത്തിയിരുന്നു. പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിക്ക് മാർട്ടിൻ 2 കോടി രൂപ നൽകിയപ്പോൾ മാർട്ടിന്റെ സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പിന്റെ സജീവ സംപ്രക്ഷണം നടത്തിയിരുന്നത് പാർട്ടി ചാനലായ കൈരളിയിൽ മാത്രമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു,
Discussion about this post