Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article Special

മുത്തച്ഛന്റെയും അച്ഛന്റെയും പാത പിന്തുടർന്ന് സൈന്യത്തിലെത്തിയ ഡോക്ടർ; ഡെറാഡൂണിൽ നിന്ന് തുർക്കിയുടെ ഹൃദയത്തിൽ ഇടംപിടിച്ച ബീന തിവാരി; ദുരന്തഭൂമിയിൽ ഇന്ത്യൻ സൈന്യം ആശുപത്രി ഒരുക്കിയത് രണ്ട് മണിക്കൂറിനുളളിൽ

by Brave India Desk
Feb 22, 2023, 08:43 pm IST
in Special, India, Defence
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; 28 കാരിയായ ബീന തിവാരി ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ കരുതലിന്റെയും കർമ്മശേഷിയുടെയും അടയാളമാണ്. ഭൂചലനം തകർത്തെറിഞ്ഞ തുർക്കിയിൽ അടിയന്തര മെഡിക്കൽ സേവനത്തിന് നിയോഗിക്കപ്പെട്ട സൈന്യത്തിന്റെ മെഡിക്കൽ സംഘത്തിലെ മേജർ. വേദനയിൽ ആശ്വാസം നൽകിയ ബീനയെ കെട്ടിപ്പിടിച്ച് ഉമ്മ നൽകുന്ന തുർക്കി സ്ത്രീയുടെ ഒറ്റചിത്രം മതിയായിരുന്നു ഇന്ത്യൻ സൈന്യം ദുരന്തഭൂമിയിൽ ചെയ്ത സേവനത്തിന്റെ വില അറിയാൻ.

ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി തുർക്കിയിലേക്ക് അയച്ച 99 അംഗ മെഡിക്കൽ സംഘത്തിലെ മെഡിക്കൽ ഓഫീസറായിരുന്നു മേജർ ബീന തിവാരി. ബീനയുടെ പിതാവ് മോഹൻ ചന്ദ്ര തിവാരി കുമോൺ റെജിമെന്റിലെ സുബേദാർ മേജർ ആയിരുന്നു. മുത്തച്ഛൻ ഖിലാനന്ദ് തിവാരിയും അതേ റെജിമെന്റിൽ സുബേദാർ ആയിരുന്നു. ഈ പാരമ്പര്യത്തിൽ നിന്നാണ് സൈന്യത്തിലെത്തണമെന്ന ആഗ്രഹം ബീന തിവാരിയിൽ പൊട്ടിമുളച്ചത്.

Stories you may like

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

തുർക്കിയിലെ ദുരന്തഭൂമിയിലേക്കുളള യാത്രയും അവിടുത്തെ ആദ്യ ദിനങ്ങളും മറക്കാനാകില്ലെന്ന് ബീന തിവാരി പറയുന്നു. 10 -12 മണിക്കൂറിനുളളിലാണ് ആശുപത്രി സജ്ജീകരിക്കാനുളള കിടക്കകൾ അടക്കമുളള സംവിധാനങ്ങളും മെഡിക്കൽ ഉപകരണങ്ങളുമൊക്കെയായി സംഘം യാത്രയ്ക്ക് തയ്യാറായത്. തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ എവിടെ ആശുപത്രി സജ്ജീകരിക്കുമെന്നായിരുന്നു ആദ്യം നേരിട്ട പ്രശ്‌നം. ഒടുവിൽ ഹതായയിലെ ഇസ്‌കെൻഡെറൂണിൽ ഒരു സ്‌കൂൾ കെട്ടിടം കണ്ടെത്തി. അതിന് സമീപം ഒരു ആശുപത്രിയും ഉണ്ടായിരുന്നു.

രണ്ട് മണിക്കൂറിനുളളിൽ 30 കിടക്കകളുളള ആശുപത്രി ഒരുക്കി പരിക്കേറ്റവരെ ചികിത്സിച്ചു തുടങ്ങി. പിന്നീട് ആളുകളുടെ ഒഴുക്കായിരുന്നു. 12 ദിവസം നീണ്ട ദൗത്യത്തിൽ 3600 ലധികം പേർക്ക് ചികിത്സ നൽകിയിട്ടുണ്ടാകുമെന്ന് ബീന തിവാരി പറഞ്ഞു. ഇതിനിടയിലാണ് ചികിത്സയ്‌ക്കെത്തിയ തുർക്കി സ്ത്രീ തന്നെ ആശ്ലേഷിച്ച് നന്ദി പറഞ്ഞത്. അതിന്റെ ചിത്രം സൈന്യത്തിന്റെ സമൂഹമാദ്ധ്യമപേജിലൂടെ പുറത്തുവന്നതോടെ വൈറലാകുകയായിരുന്നു. ഇസിജിയടക്കമുളള മെഡിക്കൽ ഉപകരണങ്ങളും എക്‌സ്‌റേ ഫെസിലിറ്റിയുമൊക്കെ ഉൾപ്പെടുന്നതായിരുന്നു ആശുപത്രി.

ആശുപത്രി സജ്ജീകരിക്കാനും മറ്റ് കാര്യങ്ങൾക്കും പ്രദേശവാസികൾ വലിയ സഹായം ചെയ്തിരുന്നുവെന്നും ബീന പറയുന്നു. ഓരോ ദിവസവും മകളോട് സംസാരിക്കാൻ ഏതാനും നിമിഷം മാത്രമാണ് ലഭിച്ചിരുന്നതെന്ന് അമ്മ ജാൻകി പറയുന്നു. അത്രത്തോളം അർപ്പണമനസോടെയായിരുന്നു ബീനയും സംഘവും തുർക്കിയിൽ ആശ്വാസമായത്. കുടുംബത്തിന് പട്ടാള പാരമ്പര്യമുണ്ടെങ്കിലും മകളുടെ ഭാഗ്യത്തിൽ ഏറെ അഭിമാനമുണ്ടെന്ന് പിതാവും പറഞ്ഞു.

ഡൽഹിയിലെ ആർമി കോളജ് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു ബീന തിവാരിയുടെ മെഡിക്കൽ വിദ്യാഭ്യാസം. 2018 ൽ സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിൽ സർവ്വീസിൽ കയറി. ദുബ്രൂഗഢിലായിരുന്നു ആദ്യ പോസ്റ്റിംഗ്.

Tags: Indian rescuersOperationDostturkeyhuman assistancedisaster reliefIndian army doctorതുർക്കിTurkey Earthquake‘Operation Dostബീന തിവാരിMajor Beena Tiwari60 para regiment
Share1TweetSendShare

Latest stories from this section

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് ; മുഹമ്മദ് ലത്തീഫും മുഹമ്മദ് സയ്മും അറസ്റ്റിൽ

നമ്പർ വൺ തള്ളിൽ മാത്രം; ആരോഗ്യസൂചികയിൽ കേരളം നാലാമത്: നീതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്

ഹിമാചലിന് ആശ്വാസമായി ഇന്ത്യൻ സൈന്യം ; ഭക്ഷണം മുതൽ വൈദ്യസഹായം വരെ ഉറപ്പുനൽകി 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമ്പുകൾ

Discussion about this post

Latest News

കോഹ്‌ലി ഒരു ആവശ്യവും ഇല്ലാതെ എന്നെ ഗ്രൗണ്ടിലേക്ക് ഓടിച്ചു, കുറച്ചു സമയം കഴിഞ്ഞ്..; പഴയ സംഭവം ഓർമിപ്പിച്ച് പൃഥ്വി ഷാ

കമ്മിൻസും സ്റ്റാർക്കും ഞാനും ഒന്നും അല്ല, ലോകത്തിലെ ഏറ്റവും മികച്ച ബോളർ അവനാണ്: ഷഹീൻ ഷാ അഫ്രീദി

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

ഹരിശ്രീ അശോകൻ സ്റ്റൈലിൽ മുഹമ്മദ് സിറാജ്, റൂട്ടിനെ ട്രോളി പറഞ്ഞ ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒപ്പം കൂടി ഗില്ലും

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies