ഷാലി: 19 കാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ച വയോധികനെതിരെ പരാതി. ഉത്തർപ്രദേശിലെ ഷാംലിയിലാണ് സംഭവം. റാഷിദ് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. നേരത്തെ അഞ്ച് വിവാഹം കഴിച്ച ഇയാൾ ആറാം ഭാര്യയാക്കാനാണ് 19 കാരിയെ തട്ടിക്കൊണ്ട് വന്നതും നിർബന്ധിപ്പിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ച് വിവാഹം നടത്തിയതും.
ഇയാൾക്കെതിരെ ചപ്രൗലി പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി യശ്വർ സിങ്ങും പ്രാദേശിക ബജ്റംഗ്ദൾ പ്രവർത്തകരും ഉൾപ്പെടെയുള്ള ഹിന്ദു പ്രവർത്തകരും രംഗത്തെത്തി.
അതേസമയം പോലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം രണ്ടാമത്തെ മകളെയും കൂടെ കൊണ്ടുപോകുമെന്നും പ്രതി യുവതിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി.പോലീസ് കേസെടുത്തിട്ടും 19 കാരിയെ വിട്ടയക്കാൻ റാഷിദ് ഒരുക്കമല്ല. ഇയാൾ വിവാഹം കഴിച്ച അഞ്ചു പേരിൽ നാലും ഹിന്ദുസ്ത്രീകളാണ്. ഹിന്ദുസ്ത്രീകളെ ലക്ഷ്യം വച്ച് മനപ്പൂർവ്വം മതപരിവർത്തനത്തിനായാണ് ഇയാൾ വിവാഹം കഴിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ട് വന്ന മതംമാറ്റം നടത്തി വിവാഹം ചെയ്യുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് ഗ്രാമവാസികൾ പറയുന്നു.
Discussion about this post