മലപ്പുറം: സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകൾ ഭീഷണി മുഴക്കി തടസപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ് ശാഖയിലേക്ക് ഒഴുകിയെത്തി സ്വയംസേവകർ. കോട്ടക്കൽ കോവിലകം വെങ്കിട്ടത്തേവർ ശിവക്ഷേത്ര മൈതാനിയിൽ നടന്ന ശാഖയിൽ നൂറുകണക്കിന് സ്വയം സേവകർ ഇന്ന് പങ്കെടുത്തു. ഇന്നലെ ശാഖ നടക്കുന്നിടത്തേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രകടനവും വെല്ലുവിളിയും വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
കോട്ടക്കൽ കോവിലകം ട്രസ്റ്റിന്റെ അനുമതിയോടെ 1965 ൽ ആരംഭിച്ച പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആർ.എസ്.എസ് ശാഖയിലേക്കാണ്‌സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകൾ ഇരച്ചു കയറുകയും കുട്ടികളടക്കമുള്ളവർക്ക് നേരെ കൊലവിളി നടത്തുകയും ചെയ്തത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ അക്രമത്തെ ജില്ലാ സംഘചാലക് പി.കൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ആർ.എസ്.എസ് മലപ്പുറം ജില്ലാ കാര്യകാരി ശക്തമായി അപലപിച്ചു. പ്രക്ഷുബ്ദമായ അന്തരീക്ഷത്തിലും സംയമനത്തോടെ ശാഖ തുടർന്ന സ്വയംസേവകർ നാടിന് മാതൃകയാണെന്നും കാര്യകാരി സൂചിപ്പിച്ചു.
ഡിവൈഎഫ്‌ഐ ഭീഷണി തളളി സ്വയംസേവകർ – വീഡിയോ
ശാഖയിൽ പ്രാർത്ഥന നടക്കുന്ന സമയത്തായിരുന്നു പത്തോളം ഡിവൈഎഫ്‌ഐ ഗുണ്ടകൾ കൊടിയുമേന്തി പ്രകോപന മുദ്രാവാക്യവുമായി എത്തിയത്. കുട്ടികളും മുതിർന്നവരും അടക്കം ഇരുപതോളം സ്വയം സേവകർ പങ്കെടുത്ത ശാഖയിൽ കൈയ്യും കാലും വെട്ടുമെന്നും അടിച്ചൊടിക്കുമെന്നും കൊക്കാത്തോട്ടിൽ തളളുമെന്നും ഉൾപ്പെടെയുളള ഭീഷണിമുദ്രാവാക്യങ്ങളും ഡിവൈഎഫ്‌ഐ ഉയർത്തി. എന്നാൽ ശാഖയിൽ പങ്കെടുത്ത സ്വയംസേവകർ സംയമനത്തോടെ പ്രാർത്ഥന പൂർത്തിയാക്കുകയായിരുന്നു.
പ്രകോപന മുദ്രാവാക്യം വിളിക്കിടയിലും പ്രാർത്ഥന പൂർത്തിയാക്കിയ സ്വയം സേവകരുടെ സംയമനത്തിന് വലിയ അഭിനന്ദനമാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം ലഭിച്ചത്. ക്ഷേത്രം വിശ്വാസികളുടേതാണെന്നും അവിടെ കൈയ്യടക്കാൻ അനുവദിക്കില്ലെന്നുമുളള വിചിത്രവാദം ഉയർത്തിയായിരുന്നു പ്രകോപനം.
Discussion about this post