ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ആറ് പേർ കൊല്ലപ്പെട്ടു. റൂറൽ മിസിസ്സിപ്പിയിലെ അർക്കബുട്ട്‌ലയിലായിരുന്നു സംഭവം. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. മിസിസ്സിപ്പി പൊതുജന സുരക്ഷാ വിഭാഗം ബെയ്‌ലി മാർട്ടിനാണ് ആക്രമണ വിവരം പുറത്തുവിട്ടത്. നഗരത്തിലെ ഒരു കടിലും രണ്ട് വീടുകളിലുമാണ് വെടിവപ്പ് ഉണ്ടായത്. വെടിയേറ്റവരെല്ലാം സംഭവ സ്ഥലത്തു തന്നെ മരിച്ചു വീണു. തോക്ക് ധാരിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണമുണ്ടായ സ്ഥലങ്ങൾ പോലീസ് സീൽ ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് റിച്ചാർഡ് ഡയൽ ക്രം എന്ന 52 കാരനാണ് അറസ്റ്റിലായിട്ടുള്ളത്. ഇയാൾ സർക്കാർ ഉദ്യോഗസ്ഥനാണെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. റിച്ചാർഡ് ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തല്ല.
അടുത്തിടെയായി അമേരിക്കയിൽ സമാന സംഭവങ്ങൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി പേരാണ് അമേരിക്കയിൽ വെടിവപ്പിൽ കൊല്ലപ്പെട്ടിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങൾ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Discussion about this post