ന്യൂഡൽഹി : ഭൂചലനത്തിൽ തകർന്നുവീണ തുർക്കി, സിറിയ എന്നീ രാജ്യങ്ങളിൽ നിന്ന് മനസലിയിക്കുന്ന നിരവധി കാഴ്ചകളാണ് സോഷ്യൽ മീഡിയയിലൂടെ ഓരോ നിമിഷവും പുറത്തുവരുന്നത്. ഇത്തരത്തിൽ സിറിയയിൽ നിന്നുള്ള ഒരു കാഴ്ച എല്ലാവരുടെയും കണ്ണു നനയിച്ചതാണ്. ഒരു കൊച്ചു പെൺകുട്ടി അവളുടെ കുഞ്ഞനുജനെ സംരക്ഷിക്കുന്ന വീഡിയോയായിരുന്നു അത്. കെട്ടിടത്തിനടിയിൽ പെട്ട് കിടക്കുന്ന ആ പെൺകുട്ടി 17 മണിക്കൂറോളം നേരമാണ് അനുജന് ഒരുപോറൽ പോലുമേൽക്കാതെ നോക്കിയത്.
ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തയിത്. കുട്ടിയുടെ സ്‌നേഹത്തെയും ധീരതയെയും വാനോളം പ്രശംസിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാണ് പെൺകുട്ടിയെ പ്രശംസിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസും എത്തിയിരിക്കുകയാണ്. ധീരയായ പെൺകുട്ടി എന്നാണ് ഏഴ് വയസുകാരിയെക്കുറിച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
Endless admiration for this brave girl.pic.twitter.com/anliOTBsy1
— Tedros Adhanom Ghebreyesus (@DrTedros) February 8, 2023
ഐക്യരാഷ്ട്രസഭ പ്രതിനിധഇ മുഹമ്മദ് സഫയും ഈ വീഡിയോ പങ്കുവെച്ചു. ” 17 മണിക്കൂർ മണ്ണിനടിയിൽ പെട്ട് കിടന്നപ്പോൾ, അനുജന്റെ തലയിൽ കൈവെച്ച ഈ 7 വയസ്സുകാരി അവനെ സുരക്ഷിതനാക്കി. ഈ വീഡിയോ ആരും ഷെയർ ചെയ്യുന്നത് കാണുന്നില്ല. ഇന്നവൾ മരിച്ചിരുന്നെങ്കിൽ എല്ലാവരും ഇത് പങ്കുവെയ്ക്കുമായിരുന്നു” സഫ ട്വീറ്റ് ചെയ്തു.
The 7 year old girl who kept her hand on her little brother's head to protect him while they were under the rubble for 17 hours has made it safely. I see no one sharing. If she were dead, everyone would share! Share positivity… pic.twitter.com/J2sU5A5uvO
— Mohamad Safa (@mhdksafa) February 7, 2023
ലോകത്തിലെ ഏറ്റവും സജീവമായി ഭൂകമ്പങ്ങളുണ്ടാകുന്ന മേഖലകളിലൊന്നാണ് തുർക്കി-സിറിയ അതിർത്തി. ദുരന്തത്തിൽ 15,000 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ആയിരക്കണക്കിന് ആളുകളാണ് കെട്ടിടങ്ങൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നത്.
Discussion about this post