കുന്നംകുളം. പെരുമ്പിലാവ് ഒറ്റപിലാവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ സിപിഐ എം കുന്നംകുളം മുന്‍ ഏരിയാ സെക്രട്ടറി എം ബാലാജി ഉള്‍പടേയുള്ളവരെ ശിക്ഷിച്ച സെഷന് കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.
7 വര്‍ഷത്തെ ശിക്ഷ വിധിച്ച കീഴ്കോടതി ഉത്തരവ് സുപ്രിം കോടതി ശരിവെക്കുകയായിരുന്നു.
സിപിഎം നേതാവും മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിയുടെ സഹോദരനുമായ എം ബാലാജി, എംഎന്‍ മുരളീധരന്, മുഹമ്മദ്ഹാഷിം, മുജീബ്, ഉമ്മര്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
കേസിലെ മറ്റു രണ്ട് പ്രതികള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
1993 ല്‍ ഒറ്റപ്പിലാവ് സ്വദേശി കാട്ടുകുളത്ത് വീട്ടില്‍ മാധവന് മകന് സുരേഷ് ബാബുവിനെ രാഷ്ട്രീയ വൈരാഗ്യം മൂലം കൊലപ്പെടുത്തി എന്നാണ് കേസ്.
സെഷന്‍സ് കോടതി ബാലാജി എം പാലിശ്ശേരി, എം.എന്‍.മുരളീധരന്, കളത്തില്‍ ഹാഷീം, സെയ്ദ്മുഹമ്മദ്, അറബി എന്ന അബൂബക്കര്‍, ഉമ്മര്‍ എന്ന പൊടി ഉമ്മര്‍, മജീദ് തുടങ്ങി ഏഴുപേര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ബാക്കി 14 പ്രതികളെ വെറുതെവിടുകയും ഒരാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച ഏഴുപേരില്‍ സെയ്ദുമുഹമ്മദിന് ലഭിച്ച ജീവപര്യന്തം ശിക്ഷ ശരിവെയ്ക്കുകയും അബൂബക്കര്‍, പൊടി ഉമ്മര്‍, മജീദ് എന്നിവരെ മൂന്നുവര്‍ഷം വീതം ശിക്ഷിക്കുകയും ചെയ്തു.ബാലാജിയ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ശിക്ഷ പുനസ്ഥാപിച്ച് സുപ്രിം കോടതി ഉത്തരവിട്ടത്. വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയില്‍ പോകേണ്ടി വരുമെന്ന് ബാലാജി മാധ്യമങ്ങളോട് പ്രതികരിച്ചു.
പുനപരിശോധിച്ച് വീണ്ടും ശിക്ഷ വിധിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്. കോടതിയുടെ ഈ വിധി ദുരൂഹമാണെന്നും ബാലാജി ആരോപിച്ചു.
24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേസില്‍ അന്തിവിധി വരുന്നത്. ഒറ്റപ്പിലാവ് കാടുകുളങ്ങര മാധവന്റേയും കല്യാണിയുടേയും മകനായ സുരേഷ്ബാബുവിന് കൊല്ലപ്പെടുമ്പോള്‍ 19 വയസ്സായിരുന്നു.
Discussion about this post