തന്റെ പിതാവും കവിയുമായിരുന്ന ഹരിവന്ഷ് ലാല്‍ റായി ബച്ചന് പേരിനൊപ്പം ബച്ചന് എന്നു ചേര്‍ത്തത് ജാതി ചിന്ത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് അമിതാഭ് ബച്ചന്. കൊച്ചിയില്‍ അന്താരാഷ്ട്ര അഡ്വര്‍ടൈസിങ് അസോസിയേഷന്റെ 44-ാമത് ലോക കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ബച്ചന്.
” എന്റെ പിതാവിന്റെ പേര് ഹരിവന്ഷ് ലാല്‍ റായി ശ്രീവാത്സവ് എന്നാണ് . ശ്രീവാത്സവ് എന്നത് പോലെയുള്ള പേരുകള്‍ ജാതിയെ സൂചിപ്പിക്കാനുള്ളതാണ് . ഇത്തരം പേരുകള്‍ വളരെ വേഗത്തില്‍ ആളുകളെ ജാതിയുടെ പേരില്‍ വിലയിരുത്താന്‍ കാരണമാകും . ഇവന് ദളിതനാണ് , ബ്രാഹ്മണനാണ് , ക്ഷത്രിയനാണ് എന്നിങ്ങനെയെല്ലാം . ആളുകളെ ഭിന്നിപ്പിക്കുന്ന ഇത്തരം രീതിയ്ക്ക് എതിരെയായിരുന്നു എന്റെ പിതാവ് ”
” എന്റെ പേരില്‍ നിന്നും ജാതിയെ എടുത്ത് കളഞ്ഞ് അദ്ദേഹം ബച്ചന് എന്ന് ചേര്‍ത്തു . ഇതോടെ ബച്ചന് എന്നതൊരു കുടുംബപ്പേരായി തീര്‍ന്നു . ആ പാരമ്പര്യം മുന്നോട്ടു കൊണ്ട് പോകുവാന്‍ സാധിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു . ഞാനൊരു ബച്ചനാണ് ” അദ്ദേഹം പറഞ്ഞു .
ഏതൊരു ഉത്പന്നത്തിന്റെയും ബ്രാൻഡിഗ് ധാര്‍മികതയില്‍ ഊന്നിയാകണം . ” മദ്യപാനം , പുകലവി എന്നിവയ്ക്ക് വേണ്ടിയുള്ള പരസ്യങ്ങളില്‍ ഞാന്‍ അഭിനയിക്കില്ല . ഞാന്‍ ഇതിന്റെ മാസ്റ്റര്‍ അല്ല , ദാഹിച് വലയുന്ന ഒരു മനുഷ്യന് ഞാന്‍ വെള്ളം വില്‍ക്കുന്നത് നിങ്ങളുടെ നല്ല സ്ക്രിപ്റ്റുകളുടെ സഹായത്തോടെയാണ് ” ബച്ചന് കൂട്ടിച്ചേര്‍ത്തു .
Discussion about this post