അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്മാന് ലോകത്തിലെ വേഗമേറിയ പുരുഷതാരം. ഉസൈൻ ബോൾട്ട് ഇല്ലാത്ത 100 മീറ്റര്‍ ട്രാക്കിൽ 47 ചുവടുകൊണ്ട് ക്രിസ്റ്റ്യന്‍ കോള്മന് വേഗരാജാവാകുന്നത്. ഹീറ്റ്സില്‍ 9.98 ഉം, സെമിയിൽ 9.88 ഉം സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത കോള്മാന്, ഫൈനലില്‍ 100 മീറ്റര്‍ ദൂരം പിന്നിട്ടത് മികച്ച സമയമായ 9.76 സെക്കന്റിലാണ്.
കോള്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണ് ഫൈനലിൽ ലഭിച്ചത്. അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിംപിക്സിലെ 100 മീറ്ററില്‍ കോൾമാൻ ശ്രദ്ധേയനാകും. സെമിയിൽ നിറംമങ്ങിയ 37കാരനായ ജസ്റ്റിന് ഗാട്ലിന് ഫൈനലില്‍ 9.89 സെക്കന്റിൽ കോള്മാന് പിന്നിലെത്തി. പരിക്കുകള്‍ വേട്ടയാടുന്ന ആന്ദ്രേ ഡി ഗ്രാസിന് തിളക്കമേറെയുള്ള വെങ്കലവും ലഭിച്ചു.
രണ്ടാമത്തെ ഹീറ്റ്സിലെ വാശിയേറിയ പോരാട്ടത്തിൽ അമെരിക്കയുടെ നിലവിലെ ചാംപ്യൻ ജസ്റ്റിൻ ഗാറ്റ്ലിൻ എന്നിവരെ പിന്തള്ളി കാനഡയുടെ ആന്ദ്രേ ഡി ഗ്രാസി 10.07 സെക്കൻഡോടെ ഒന്നാമത് ഫിനിഷ് ചെയ്ത് ഫൈനൽ ബെർത്ത് നേടിയത്. ബ്ലേക്ക് (10.09), ഗാറ്റ്ലിൻ (10.09) ഫോട്ടോഫിനിഷിൽ രണ്ടും മൂന്നും സ്ഥാനത്തുമായി. മൂന്നാം ഹീറ്റിൽ ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈൻ ആണ് താരമായത്. 10.01 സെക്കൻഡിൽ സിംബൈൻ ഫിനിഷിംഗ് ലൈൻതൊട്ട് ഫൈനലിലേക്ക് മുന്നേറി. കോൾമാൻ, സിംബൈൻ, ബ്രിട്ടന്റെ ഹർണെൽ ഹ്യൂസ് (10.05), ആന്ദ്രേ ഡി ഗ്രാസി, ബ്ലേക്ക്, ഗാറ്റ്ലിൻ എന്നിവരാണ് സെമിയിലെ ആദ്യ ആറ് മികച്ച സമയം കുറിക്കാനായവർ.
Discussion about this post