സർക്കാർ സംവിധാനം ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും സർക്കാർ ഉദ്യോഗസ്ഥനുമായ സാംഗ് ക്വി (58) അഴിമതി കാണിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് പോലീസ് വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കൂട്ടിയിട്ട സ്വർണ്ണക്കട്ടികളും നോട്ടുകെട്ടുകളും.
13.5 ടൺ സ്വർണ്ണം ഇയാളുടെ വീട്ടിൽനിന്നും പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്. റെയ്ഡിൽ പിടിയിലായതോടെ സാംഗ് ക്വിയെ പാർട്ടി-സർക്കാർ ചുമതലകളിൽനിന്നും മാറ്റി. ഈ മാസം ആദ്യം നടത്തിയ പരിശോധനയിൽ 520 പൗണ്ട് മൂല്യം മൂല്ല്യം വരുന്ന സ്വർണ്ണവും പണമായി 30 ബില്യൺ പൗണ്ട് മൂല്യം വരുന്ന ചൈനീസ് കറൻസിയും ഇയാളുടെ വീട്ടിലുണ്ടായിരുന്നു. കൈക്കൂലി ഇനത്തിൽ ലഭിച്ച പണവും സ്വർണ്ണവുമാണ് ഇതെന്നാണ് പോലീസ് കരുതുന്നത്.
പണത്തിനും സ്വർണ്ണത്തിനും പുറമേ വില്ലകളും ഇയാൾ കൈക്കൂലിയായി സ്വീകരിച്ചിട്ടുണ്ടെന്നാണ് നിഗമനം. അഴിമതി കേസിൽ നിന്നും രക്ഷപെടാനായാൽ 37 ബില്ല്യൺ ഡോളർ മൂല്യമുള്ള ചൈനയിലെ ഏറ്റവും വലിയ പണക്കാരനായി ഫോബ്സ് മാസിക പട്ടികയിൽപ്പെടുത്തിയ ജാക് മായെ മറികടക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഹൈക്കുവിലെ സെക്രട്ടറിയാണ് സാംഗ് ക്വി. മേയർക്ക് തുല്ല്യമായ പദവിയാണ് ഇയാൾ വഹിച്ചിരുന്നതെന്നും ദ സൺ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം അഴിമതിയിൽ പിടിക്കപ്പെടുന്ന 17-ാമത്തെ മുതിർന്ന പാർട്ടി നേതാവാണ് സാംഗ് ക്വി. ഹൈനാൻ പ്രവിശ്യയിലെ സ്റ്റാന്റിങ് കമ്മിറ്റി നേതാവാണ് ഇയാൾ.
Discussion about this post