വാഷിംഗ്ടണ്‍: കൊറോണ വൈറസിന്റെ വ്യാപ്തി ചൈനീസ് സര്‍ക്കാര്‍ മറച്ചുവെന്നും പോസിറ്റീവ് കേസുകളുടെയും മരണങ്ങളുടെയും തെറ്റായ വിവരമാണ് ചൈന ലോകത്തോട് വെളിപ്പെടുത്തിയതെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗം. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് രഹസ്യാന്വേഷണ ഏജന്‍സി വൈറ്റ് ഹൗസിന് കൈമാറി.
ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലായിരുന്നു. രാജ്യത്ത് 3,323 പേര് വൈറസ് ബാധിച്ച് മരിച്ചുവെന്നും 81,620 പേര്‍ക്ക് രോഗം പിടിപെട്ടുവെന്നുമാണ് ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ഈ കണക്ക് തെറ്റാണെന്നാണ് അമേരിക്കയുടെ വെളിപ്പെടുത്തൽ.
അതേസമയം രണ്ടരലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 6,095 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്.
Discussion about this post