കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് ബിജെപി പ്രവർത്തകർ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ബീർഭൂം ജില്ലയിൽ ബിജെപി പ്രവർത്തകൻ ഇന്ദ്രജിത്ത് സൂത്രധാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ കൈകൾ പിന്നിൽ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സംഭവം കൊലപാതകമാകാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു.
പൂർവ്വ മേദിനിപുർ ജില്ലയിൽ ബിജെപി പ്രവർത്തകനായ തപൻ ഖാട്ടുവയും കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ മൃതദേഹം ഒരു കുളത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇതും കൊലപാതകമാണെന്നാണ് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.
ക്രൂരമായ കൊലപാതകങ്ങൾക്ക് പിന്നിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ തൃണമൂൽ നേതൃത്വം ഇത് നിഷേധിച്ചു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മമത ബാനർജി ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ആരംഭിച്ച അക്രമങ്ങൾ തുടരുകയാണ്.
Discussion about this post