ഡൽഹി: കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി 2022 മാർച്ച് വരെ തുടരാൻ ഇന്ന് ചേർന്ന കാബിനറ്റ് യോഗം തീരുമാനിച്ചു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 53,344 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ ആരംഭിച്ച പദ്ധതി കേന്ദ്ര സർക്കാർ പിൻവലിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കൊവിഡ് വ്യാപനം മൂലം സാധാരണക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രഖ്യാപിക്കപ്പെട്ടത്. 2020 ഏപ്രിൽ- ജൂൺ മാസത്തിലേക്കാണ് പദ്ധതി വിഭാവനം ചെയ്യപ്പെട്ടെതെങ്കിലും പിന്നീട് 2021 നവംബർ വരെ ഇത് നീട്ടുകയായിരുന്നു. ഇതാണ് 2022 മാർച്ച് വരെ നീട്ടിയിരിക്കുന്നത്.
രാജ്യത്തെ എൺപത് കോടി ജനങ്ങൾക്ക് പ്രതിമാസം അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ പദ്ധതി പ്രകാരം ലഭ്യമാകും. കൂടാതെ വൻപയറോ കടലയോ ദാലോ ഇതിനൊപ്പം നൽകും.
Discussion about this post