മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറഞ്ഞ് ഐതിഹാസിക വിജയം നേടിയ ‘ദി കശ്മീർ ഫയൽസ്‘ എന്ന ചിത്രത്തിന് ശേഷം പുതിയ രണ്ട് ചിത്രങ്ങൾ കൂടി പ്രഖ്യാപിച്ച് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തമസ്കരിക്കപ്പെട്ട യോദ്ധാക്കളെ കേന്ദ്രീകരിച്ചുള്ളതായിരിക്കും രണ്ട് ചിത്രങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. ബോളിവുഡ് അനലിസ്റ്റ് തരൺ ആദർശാണ് ഈ വാർത്ത പുറത്തു വിട്ടത്.
ദി കശ്മീർ ഫയൽസിന് ശേഷം സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയും നിർമ്മാതാവ് അഭിഷേക് അഗർവാളും പല്ലവി ജോഷിയും ഈ ചിത്രങ്ങളിലും ഒന്നിക്കും. അയാം ബുദ്ധ ഫിലിംസിന്റെ ബാനറിലായിരിക്കും ഈ ചിത്രങ്ങളും നിർമ്മിക്കുക. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.
കുറഞ്ഞ മുതൽ മുടക്കിൽ പുറത്തിറങ്ങിയ ‘ദി കശ്മീർ ഫയൽസ്‘ എന്ന ചിത്രം 250 കോടിക്ക് മുകളിൽ കളക്ഷനുമായി മുന്നേറുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കിയിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ‘കശ്മീർ ഫയൽസ്‘ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഉത്തർ പ്രദേശ് സ്വദേശി ഇന്തസാർ ഹുസൈൻ ആയിരുന്നു പരാതിക്കാരൻ. ചിത്രം മുസ്ലീം വികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു പരാതിക്കാരന്റെ വാദം. എന്നാൽ ഈ ഹർജി കോടതി തള്ളിയിരുന്നു.
ആദ്യ ദിനം 3.55 കോടി രൂപയായിരുന്നു കശ്മീർ ഫയൽസിന്റെ കളക്ഷൻ. എന്നാൽ മികച്ച അഭിപ്രായത്തോടെ ചിത്രം കൂടുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയതോടെ കളക്ഷൻ കുത്തനെ ഉയരുകയായിരുന്നു.
'THE KASHMIR FILES' TEAM REUNITES FOR TWO MORE FILMS… After the phenomenal success of #TheKashmirFiles, producers #AbhishekAgarwal, #VivekRanjanAgnihotri and #PallaviJoshi reunite to produce two more films based on unreported stories from #Indian history… OFFICIAL VIDEO… pic.twitter.com/SUgEfyNvY9
— taran adarsh (@taran_adarsh) April 11, 2022
Discussion about this post