തിരുവനന്തപുരം: കേരളത്തിന്റെ മതേതരമുഖത്തിന്റെ മകുടോദാഹരണം എന്ന് പ്രബുദ്ധ മലയാളികൾ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് ഹിന്ദു ദൈവങ്ങളിലാരുടെയെങ്കിലും ചിത്രം, അതിന്റെ ഇരവശത്തും മുസ്ലീം, ക്രിസ്ത്യൻ ആരാധനകളുടെ പ്രതീകങ്ങൾ. ഹിന്ദു വീടുകളിലും, ബസുകളിലും ഇത്തരം ചിത്രങ്ങൾ കാണാറുണ്ട്. എൽഇഡി ബൾബെല്ലാം ഘടിപ്പിച്ച് കളറാക്കിയാണ് ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. എന്നാലിവ വയ്ക്കുന്നത് ആരാണ്? ഭൂരിഭാഗവും ഹിന്ദുക്കൾ തന്നെയെന്ന് നിസംശയം പറയാം. മതേതരത്വം കാത്തുസൂക്ഷിക്കണ്ട ഉത്തരവാദിത്വം ഹിന്ദുവിന്റേത് മാത്രമാണെന്ന് ആരൊക്കെയോ കൽപ്പിച്ചുകൂട്ടിയതിന്റെ ഫലമായി, ‘പ്രബുദ്ധരായ’ ആരൊക്കെയോ ഈ പതിവ് പിന്തുടരുന്നു.
ഇത്തരം ചിത്രങ്ങൾക്ക് പിന്നിലെ പൊയ്മുഖം വെളിച്ചെത്ത് കൊണ്ടുവരികയാണ് ജിനു തോമസ് എന്ന യുവാവ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഇത്തരം ചിത്രങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ‘ഈ തട്ടിപ്പ് വിശ്വസിച്ചതും ലൈറ്റിട്ട പടം വെച്ചതും മൊത്തം ഹിന്ദുക്കൾ മാത്രമായിരുന്നു. ഹിന്ദുവിന്റെയല്ലാത്ത ഒറ്റയൊരു സ്ഥാപനത്തിലോ വീട്ടിലോ ബസിലോ ഞാനിതു കണ്ടിട്ടില്ല. ഒരൊറ്റ കമ്യൂണിസ്റ്റുകാരന്റെ വീട്ടിലും കണ്ടിട്ടില്ല’.എന്ന് ജിനു തോമസ് പറയുന്നു.
ഭാരതം സമാധാനകാംക്ഷികളായ എല്ലാവരെയും ഉൾക്കൊള്ളുന്ന ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള നാടാണ്. അതുകൊണ്ട് മാത്രമാണ്, അതായത് മദ്ധ്യത്തിലാ വിനായകനുള്ളതുകൊണ്ടു മാത്രമാണ് ഇങ്ങനെയെങ്കിലും ഇവിടെ സമാധാനം പുലരുന്നതെന്നാണ് ജിനു തോമസിന്റെ അഭിപ്രായം.
ഇവിടെ കപട മതേതരത്വം സംരക്ഷിക്കേണ്ട യാതൊരു ഉത്തരവാദിത്വവും ബാധ്യതയും നടുക്കിരിക്കുന്ന വിനായകനും അവനെ ആരാധിക്കുന്ന ഹിന്ദുക്കൾക്കുമില്ല. മതേതരത്തിന്റെ പേരും പറഞ്ഞ് ഇങ്ങോട്ടു കയറി ചെയ്യുന്ന ഒരു അധിനിവേശത്തയും സഹിക്കേണ്ട കാര്യമില്ലായെന്നു മാത്രമല്ല അതേ ഭാഷയിൽ മറുപടി കൊടുക്കുകയും വേണം. ഇങ്ങോട്ടുള്ളതിൽ കൂടുതൽ കൂടുതൽ ഒരു മതേതരത്വവും അങ്ങോട്ടും വേണ്ടെന്ന് ജിനു തോമസ് പറയുന്നു.
ജിനു തോമസിന്റെ വാക്കുകളിലേക്ക്
ചെറുപ്പത്തിൽ എന്നെ വഴിതെറ്റിച്ച ചിത്രങ്ങളിൽ ഒന്നാണിത്. സ്വകാര്യ ബസ്സുകളിലായിരുന്നു കറങ്ങുന്ന ചൊമല LED ബൾബുകൾക്കു നടുവിൽ ഈ ചിത്രം സാധാരണയായി കണ്ടിരുന്നത്. ചില സുഹൃത്തുക്കളുടെ വീട്ടിലും ഈ ചിത്രം ഞാൻ കണ്ടിട്ടുണ്ട്. ചില ചായക്കടകളിലും .
ഇതാണ് കേരളത്തിന്റെ മതേതരമുഖമെന്നാണ് തീയിട്ടാനന്ദ തിരുവെടികൾ പറയുന്നത്. അതു ഞാനും ശരിവയ്ക്കുന്നു. അതു സത്യവുമാണ്.
കപട മതേതരർ പറഞ്ഞു പരത്തി വിശ്വസിപ്പിച്ച വ്യാജനറേറ്റിവുകളിൽ ഒന്നാണിത്. എല്ലാ ദൈവങ്ങളും ഒന്നാണ് , നമ്മളെല്ലാം ഒന്നാണ്.
എന്നാൽ മറ്റൊരു പ്രത്യേകത കൂടി ഞാൻ കണ്ടിട്ടുണ്ട് , ശ്രദ്ധിച്ചിട്ടുണ്ട്.
ഈ തട്ടിപ്പ് വിശ്വസിച്ചതും ലൈറ്റിട്ട പടം വെച്ചതും മൊത്തം ഹിന്ദുക്കൾ മാത്രമായിരുന്നു. ഹിന്ദുവിന്റെയല്ലാത്ത ഒറ്റയൊരു സ്ഥാപനത്തിലോ വീട്ടിലോ ബസിലോ ഞാനിതു കണ്ടിട്ടില്ല. ഒരൊറ്റ കമ്യൂണിസ്റ്റുകാരന്റെ വീട്ടിലും കണ്ടിട്ടില്ല.
നടുക്കിരിക്കുന്ന ഭാരതീയനായ വിനായകനെ അപ്പുറത്തും ഇപ്പുറത്തുമുളള വിദേശികൾ ഞെക്കിഞെരുക്കേണ്ട കാര്യമെന്താണ്?
അപ്പുറത്തുമിപ്പുറത്തുമുളള രണ്ടു പേരയും ഒരുമിച്ചു നിർത്തേണ്ട ഉത്തരവാദിത്തം വിനായകന്റെ തലയിൽ വന്നതെങ്ങനെയാണ് ? നടുക്കാ വിനായകനില്ലെങ്കിൽ അവർ എങ്ങനെയാവും പരസ്പരം പെരുമാറുക എന്ന് വല്ല ഊഹവുമുണ്ടാേ?
ഭാരതം സമാധാനകാംക്ഷികളായ എല്ലാവരെയും ഉൾക്കൊള്ളുന്ന ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള നാടാണ്. അതുകൊണ്ട് മാത്രമാണ്, അതായത് മധ്യത്തിലാ വിനായകനുള്ളതുകൊണ്ടു മാത്രമാണ് ഇങ്ങനെയെങ്കിലും ഇവിടെ സമാധാനം പുലരുന്നത്.
നിങ്ങളൊരു കാര്യം മനസിലാക്കണം. ഇവിടെ കപട മതേതരത്വം സംരക്ഷിക്കേണ്ട യാതൊരു ഉത്തരവാദിത്വവും ബാധ്യതയും നടുക്കിരിക്കുന്ന വിനായകനും അവനെ ആരാധിക്കുന്ന ഹിന്ദുക്കൾക്കുമില്ല. മതേതരത്തിന്റെ പേരും പറഞ്ഞ് ഇങ്ങോട്ടു കയറി ചെയ്യുന്ന ഒരു അധിനിവേശത്തയും സഹിക്കേണ്ട കാര്യമില്ലായെന്നു മാത്രമല്ല അതേ ഭാഷയിൽ മറുപടി കൊടുക്കുകയും വേണം. ഇങ്ങോട്ടുള്ളതിൽ കൂടുതൽ കൂടുതൽ ഒരു മതേതരത്വവും അങ്ങോട്ടും വേണ്ട – അതുകൊണ്ട് സർവ്വംസഹരായ ഹിന്ദുക്കൾ ഒഴികെ കമ്യൂണിസ്റ്റുകളും മുസ്ളിങ്ങളും ക്രിസ്ത്യാനികളും അവരുടെ വീടുകളിൽ ഈ ചിത്രം വയ്ക്കട്ടെ – മതേതരത്വം താനേ സംഭവിച്ചു കൊള്ളും. ഹിന്ദുക്കൾ ആയിരക്കണക്കിനു മുമ്പേ തന്നെ സ്വതവേ മതേതരരാണ്. അധിനിവേശത്തെ ചെറുക്കുക മാത്രമേ ചെയ്തിട്ടുള്ളു.
കണ്ട കമ്മി തീയാട്ടാനന്ദയുടെ വാക്കും കേട്ട് പാവം പിടിച്ച സാധാരണ ഹിന്ദുക്കൾ ഇനിയും വേലിയേലിരിക്കുന്ന ഈ മതേതര വിഷപ്പാമ്പിനെയെടുത്തു ചീലേൽ വെക്കരുത്. വെച്ചില്ലേൽ നിങ്ങൾക്കു കൊള്ളാം.
NB: അമേരിക്കയിലും ഇംഗ്ലണ്ടിലും സൗദിയിലും വിനായകനില്ലെങ്കിലും മറ്റു രണ്ടു പേരുമുണ്ടല്ലോ, അവർ രണ്ടാളുമൊരുമിച്ചിരിക്കുന്ന ചിത്രമില്ലാത്തതെന്താണ്
Discussion about this post