കൊച്ചി: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അഖില -ഹാദിയ കേസിലെ ആരോപണ വിധേയനായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷഫിൻ ജഹാൻ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി. കേസ് നടന്നുകൊണ്ടിരിക്കെ വൈകാരികമായി പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്ന ഐഡി ആണ് അപ്രത്യക്ഷമായിരിക്കുന്നത്. 2018 നു ശേഷം ഷഫിൻ ജഹാനെ കണ്ടിട്ടില്ലെന്നും മകൾ വിവാഹ മോചനത്തിന് നോട്ടീസ് അയച്ചിരിക്കുകയുമാണെന്നാണ് അഖിലയുടെ പിതാവ് അശോകൻ പറയുന്നത്.
ഇത് ശരിവെക്കുന്ന രീതിയിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ പോപ്പുലർ ഫ്രണ്ട് അനുകൂലികളുടെ പ്രതികരണങ്ങളും. ഹാദിയ ഹിദായത്തിൽ തന്നെയാണെന്നും ഭർത്താവുമായി പിരിയാൻ പോവുകയാണോ അല്ലയോ എന്നത് വ്യക്തിപരമായ കാര്യമാണെന്നും ചൂണ്ടിക്കാട്ടി അലി മാവിലായി എന്നയാളിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് കാര്യമായ ചർച്ചകൾ നടക്കുന്നത്.
മതപരിവർത്തനം സാധുവാകാൻ വേണ്ടി പോപ്പുലർ ഫ്രണ്ടുകാർ ഷഫിൻ ജഹാനെ അഖിലയെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ആത്മീയ ജീവിതത്തിൽ ലൗകികതയ്ക്ക് സ്ഥാനമില്ലെന്നാണ് ഹാദിയയുടെ അഭിപ്രായമെന്നും അതിനാൽ ഷഫിൻ ജഹാൻ ഹാദിയയുമായി പിരിഞ്ഞ് ഗൾഫിൽ ബന്ധുക്കൾക്കൊപ്പമാണെന്നും കമന്റുകളിൽ പറയുന്നുണ്ട്. പോസ്റ്റ് ചർച്ചയായതോടെ അലി മാവിലായി എന്ന ഐഡി പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
അഖില – ഹാദിയയെ മതം മാറ്റിയതിനു ശേഷം ഹേബിയസ് കോർപസ് ഹർജി പരിഗണനയിൽ ഇരിക്കെയായിരുന്നു ഷഫിൻ ജഹാനുമായി വിവാഹം നടക്കുന്നത്. വിവാഹം മതപരിവർത്തനം സാധുവാക്കാനും പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടുന്നത് തടയാനുമായിരുന്നെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. കോടതിയിൽ കേസ് പരിഗണനയിൽ ഇരിക്കെ വിവാഹം നടത്തിയതിനെതിരെ കോടതി വിമർശനം ഉന്നയിച്ചിരുന്നു. അന്നത്തെ ആരോപണങ്ങൾ സത്യമാണെന്ന് തെളിയിക്കുന്ന വസ്തുതകളാണ് നിലവിൽ ഉയർന്ന് വരുന്നത്.
Discussion about this post