വാഷിംഗ്ടണ്‍: അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ ചാരവൃത്തി പ്രവർത്തനങ്ങളെ ചൈന തകർത്തുവെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. സിഐഎയുടെ മുൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തിയത്.
2010-12 കാലയളവിലായി 18 സിഐഎ ചാരൻമാരെ ചൈന വധിക്കുകയും ഏതാനും പേരെ ജയിലിലടക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
സിഐഎയ്ക്കു സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ തിരിച്ചടിയായാണ് ഇതിനെ വിലയിരുത്തുന്നത്. സിഐഎയുടെ ഉള്ളിൽ തന്നെയുള്ള ചാരനാവാം ശ്രമങ്ങളെ പരാജയപ്പെടുത്തിയതെന്നാണ് കരുതുന്നത്.
എന്നാൽ സിഐഎ ഏജന്റ്മാരുമായി സംസാരിക്കുന്ന സംവിധാനം ചൈന ഹാക്ക് ചെയ്തതാകാം കാരണമെന്നും അഭിപ്രായമുണ്ട്.
Discussion about this post