ഡൽഹി: എഫ്-16 പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പും അമേരിക്കന്‍ വിമാനക്കമ്പനിയുമായ ലോക്ഹീഡ് മാര്‍ട്ടിനും തമ്മില്‍ ധാരണയായി. പ്രതിരോധരംഗത്ത് ലോകത്തെ ഏറ്റവുംവലിയ കരാറുകാരാണ് ലോക്ഹീഡ് മാര്ട്ടിന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഊര്‍ജം പകരുന്നതാണ് ഈ കരാര്‍.
ലോക്ഹീഡ് മാര്‍ട്ടിന്റെ ടെക്സസിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള നിര്‍മാണപ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റും. അമേരിക്കയിലെ തൊഴിലുകള്‍ക്ക് കോട്ടംതട്ടാതെയായിരിക്കും ഇത്. എഫ്-16ന്റെ ബ്ലോക്ക് 70 വിമാനങ്ങള്‍ നിര്‍മിക്കാനും ഉപയോഗിക്കാനും കയറ്റുമതിചെയ്യാനും ഇന്ത്യയ്ക്കാവുമെന്ന് ടാറ്റ ഗ്രൂപ്പ് പറഞ്ഞു. പ്രതിരോധരംഗത്ത് ലോകത്തെ ഏറ്റവുംവലിയ കരാറുകാരാണ് ലോക്ഹീഡ് മാര്ട്ടിന്.
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടക്കുന്ന എയര്‍ ഷോയിലാണ് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും ലോക്ഹീഡും തമ്മില്‍ കരാറൊപ്പിട്ടത്. ലോക്ഹീഡ് മാര്‍ട്ടിനും ടാറ്റയും തമ്മിലുള്ള ബന്ധവും പ്രതിബദ്ധതയും ഉറപ്പാക്കുന്നതാണ് ഈ കരാറെന്ന് ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പറഞ്ഞു.
Discussion about this post