Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ അവരെന്നെ കൊന്നേനെ..’ തുറന്ന് പറഞ്ഞ് അലി അക്ബര്‍

by Brave India Desk
Jul 19, 2017, 12:06 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

മലയാള സിനിമയിലെ നിഗൂഢതകളെപ്പറ്റി വെളിപ്പെടുത്തലുമായി സംവിധായകനും ബിജെപി നേതാവുമായ അലി അക്ബര്‍. ദിലീപില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല മലയാള സിനിമയിലെ മാഫിയ സംഘവും ഗൂഢ സംഘവുമെന്ന് അലി അക്ബര്‍ പറയുന്നു. മലയാള സിനിമയിലെ ഗൂഢസംഘത്തെപ്പറ്റിയും അവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതുമൂലം കഷ്ടതകളനുഭവിച്ച കലാകാരന്മാരെക്കുറിച്ചും അലി അക്ബര്‍ വ്യക്തമാക്കുന്നു.

Stories you may like

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

മലയാളസിനിമയിലെ മാഫിയസംഘത്തിന്റെ തുടക്കത്തെക്കുറിച്ച് തിലകന്‍ സൂചന തന്നതാണെന്ന് അലി അക്ബര്‍ പറയുന്നു. 2010ലായിരുന്നു അത്. എന്നാല്‍ അന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ആരും വില നല്‍കിയില്ല. അവയെല്ലാം ഇന്ന് സത്യമാവുകയാണ്. മാക്ട മാറിയാണ് ഫെഫ്ക എന്ന സംഘടനയുണ്ടാകുന്നത്. മാക്ടയ്ക്ക് ഒരു തൊഴിലാളിയൂണിയന്‍ സ്വഭാവമുണ്ടായിരുന്നില്ല. എന്നാല്‍ ഫെഫ്ക അങ്ങനെയല്ല. ഒരു ഭരണമാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ഇതേ രീതി തന്നെയാണ് അമ്മയ്ക്കുമുള്ളത്. തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്തവരെ കാലാകാലങ്ങളായി ഒതുക്കികളയുന്ന അവസ്ഥയാണ്. തിലകനും തനിക്കും മാത്രമാണ് വിലക്കി എന്നുള്ളതിന് രേഖയുള്ളത്. അപ്രഖ്യാപിത വിലക്കുകള്‍ നിരവധിയാണെന്നും അദ്ദേഹം പറയുന്നു.

വിനയന്റെ പടത്തില്‍ അഭിനയിച്ചതിന് തിലകനോടൊപ്പം മാള അരവിന്ദനേയും വിലക്കിയതിനെ പറ്റിയും അദ്ദേഹം പറയുന്നു. ”മാള അരവിന്ദന്‍ രോഗാതുരനാകാന്‍ തുടങ്ങിയ കാലമായിരുന്നു അത്. എന്റെ സിനിമ സീനിയര്‍ മാന്‍ഡ്രേക്കിലേക്ക് മാളച്ചേട്ടനെ കാസ്റ്റ്‌ചെയ്ത് ഷൂട്ടിങ്ങ് തുടങ്ങാറായപ്പോള്‍ ബി.ഉണ്ണികൃഷ്ണന്‍ നിര്‍മാതാവിനെ വിളിച്ച് മാളചേട്ടനെ അഭിനയിപ്പിച്ചാല്‍ പടം ഇറങ്ങില്ലെന്ന് ഭീഷണിപ്പെടുത്തി. ആ കാലത്ത് അദ്ദേഹത്തിന്റെ പ്രതിഫലം 20,000 മുതല്‍ 25,000 വരെ മാത്രമായിരുന്നു. മരുന്ന് വാങ്ങാനെങ്കിലും ഈ തുക ഉപകരിക്കുമല്ലോ എന്നു കരുതിയാണ് ഞാന്‍ അദ്ദേഹത്തെ നിശ്ചയിച്ചത്” അലി പറയുന്നു.

വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് നിരവധി ചെറിയ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇപ്പോഴും വിലക്കുണ്ട്. തിലകന്‍ ചേട്ടന്റെ വിലക്ക് നീക്കി രണ്ടുവര്‍ഷം കഴിഞ്ഞാണ് മാളച്ചേട്ടന്റേത് നീക്കുന്നത്. തിലകന്‍ ചേട്ടനെ വച്ച് അച്ഛന്‍ എന്നൊരു സിനിമ ചെയ്തിരുന്നു. ഈ സിനിമ ചെയ്യുന്നതിന് മുമ്പ് ബി. ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു ഞങ്ങളാരും തിലകനെ വിലക്കിയിട്ടില്ല, അദ്ദേഹത്തിന് വിലക്ക് ഇല്ല എന്ന്.

എന്നാല്‍ തന്റെ കൈയില്‍ അതിന്‌ശേഷം ബി.ഉണ്ണികൃഷ്ണന് ഒപ്പ് ഇട്ട കത്ത് കിട്ടിയിരുന്നു തിലകനെ സഹകരിപ്പിക്കരുതെന്ന് പറഞ്ഞ്. ഈ കത്ത് കോടതിയില്‍ കൊടുക്കാന്‍ തിലകന്‍ ചേട്ടന് കൊടുത്തു. ബി.ഉണ്ണികൃഷ്ണന്റെ വാക്ക് വിശ്വസിച്ചാണ് തിലകന്‍ ചേട്ടനെ കാസ്റ്റ് ചെയ്തത്. എന്നാല്‍ ംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തിയെന്നുപറഞ്ഞ് തനിക്ക് അവര്‍ കത്ത് അയച്ചുവെന്നും അലി വ്യക്തമാക്കി.

അച്ഛന് ശേഷം മറ്റൊരു പടം കൂടി അനൗണ്‍സ് ചെയ്തു, ഐഡിയല്‍ കപ്പിള്‍സ്. വിനീതായിരുന്നു നായകന്‍. അതിലേക്ക് ജഗതി ശ്രീകുമാറിനുള്‍പ്പടെ അഡ്വാന്‍സ് തുക നല്‍കിയതാണ്. അവസാന നിമിഷം ജഗതിയെ വിളിച്ച് ഉണ്ണികൃഷ്ണന്‍ അഭിനയിക്കരുതെന്ന് പറഞ്ഞു. ഉര്‍വശി അഭിനയിക്കേണ്ട കഥാപാത്രം അവസാനം ഉഷ ഉതുപ്പിനെകൊണ്ട് ചെയ്യിക്കേണ്ടി വന്നു. വിനീത് മാത്രമാണ് ഉറച്ചുനിന്നത്. യൂണിറ്റിലേക്ക് ഭക്ഷണം കൊണ്ടു വരുന്ന വണ്ടിവരെ ഇവര്‍ തിരികെ അയപ്പിച്ചു. അത്രയധികം ദ്രോഹമാണ് ചെയ്തത്, അദ്ദേഹം പറയുന്നു.

ഒരു കലാകാരനോട് ചെയ്യാവുന്ന പരമാവധി ദ്രോഹമാണ് അവര്‍ എല്ലാവരും കൂടി തിലകന്‍ ചേട്ടനോട് കാണിച്ചത്. അഭിമാനിയായതു കൊണ്ടു മാത്രമാണ് അദ്ദേഹം പിടിച്ചു നിന്നത്. എന്നിട്ടും ചിലസമയത്ത് തളര്‍ന്നുപോയ തിലകനെ തനിക്ക് അറിയാമെന്നും അലി പറഞ്ഞു. അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിക്കാന്‍ ചെന്നപ്പോള്‍ കണ്ടകാഴ്ച്ച ഇന്നും മറക്കില്ല. താടിയൊക്കെ വളര്‍ത്തി ആകെ ക്ഷീണിച്ച് കണ്ടാല്‍ അറിയാത്ത രൂപത്തിലായിരുന്നു അദ്ദേഹം. സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നല്ലോ വിലക്ക്. ജീവിക്കണമെങ്കില്‍ സിനിമ വേണം. എന്നിട്ടും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അലി അക്ബറേ നിങ്ങളുടെ ജീവിതം പോകും എന്നെവച്ച് സിനിമയെടുത്താല്‍, ഇതുവേണോ എന്ന്? അലി അക്ബര്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് തന്റെ ഭാര്യയോടും തിലകന്‍ ിളിച്ച് പറഞ്ഞു പറഞ്ഞതായും അദ്ദേഹം പറയുന്നു.

പടം അനൗണ്‍സ് ചെയ്ത ശേഷം കണ്ടെത്തിയ ലൊക്കേഷനുകളിലെല്ലാം ഇവര്‍ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവസാനം വീട്ടില്‍ സെറ്റിടുകയായിരുന്നു. അവിടെ വന്നും ഇവര്‍ പ്രശ്‌നമുണ്ടാക്കി. കാര്‍ തല്ലിപൊളിച്ചു. ബിജെപിയില്‍ ചേര്‍ന്നതു കൊണ്ടു മാത്രമാണ് അവര്‍ ഇപ്പോള്‍ ഉപദ്രവിക്കാത്തത്. അല്ലായിരുന്നെങ്കില്‍ അവര്‍ കൊന്നുകളഞ്ഞേനേം. ഇതൊന്നും പറയാന്‍ താന്‍ ഉണ്ടാകുമായിരുന്നില്ല. ഈ ഗൂഢ സംഘത്തിന്റെ ശാഖ കൊച്ചിയില്‍ മാത്രമല്ല കോഴിക്കോട്ടും സജീവമാണെന്നും അലി അക്ബര്‍ പറഞ്ഞു.

 

Tags: ali akbarmafiamalayalam cinema
ShareTweetSendShare

Latest stories from this section

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

‘സിന്ദൂരം കൊണ്ട് തന്തൂരിയാക്കി’ ; പാകിസ്താനെതിരെ പരിഹാസവുമായി പാക് വംശജനായ ഗായകൻ അദ്നാൻ സാമി

Discussion about this post

Latest News

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies