തൃശ്ശൂര്‍: ആള്‍പൂരത്തിനും വര്‍ണപൂരത്തിനും നാദപൂരത്തിനുമിടില്‍ വര്‍ണ വിസ്മയം തീര്‍ത്ത് വടക്കുംനാഥ സന്നിധിയില്‍ കുടമാറ്റം. രാവിലെ മുതല്‍ നഗരവട്ടത്തില്‍ ഒഴുക
മേളത്തിനും തെക്കോട്ടിറക്കത്തിനും ശേഷം തിരവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും ഇരുവശങ്ങളിലായി കുടമാറ്റത്തിനായി അണിനിരന്നു. നടുവില്‍ ജനക്കൂട്ടം വീര്‍പ്പടക്കി.
രാവിലെ ഘടകപൂരങ്ങളുടെ വരവോടെയാണ് പൂരം മിഴിതുറന്നത്. പപാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്കു പുറമേ എട്ടു ദേശങ്ങളും പൂരങ്ങളായി വടക്കുന്നാഥനിലെത്തി. കണിമംഗലം ശാസ്താവാണ് ആദ്യമെത്തിയത്. കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, ലാലൂര്‍, നെയ്തലക്കാവ് എന്നിവയും വടക്കുന്നാഥനെ വണങ്ങി.
മഠത്തില്‍വരവിന്റെ ഘോഷമായി പിന്നീട്. പഞ്ചവാദ്യത്തിന് കേളത്ത് കുട്ടപ്പമാരാണ് പ്രമാണിയായി. രണ്ട് മണിയ്ക്ക് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള ഇലഞ്ഞിച്ചോട്ടിലെ നാദവിസ്മയത്തിന് തറയുണര്‍ന്നു. കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലുള്ള തിരുവമ്പാടിയുടെ മേളം മൂന്നുമണിക്കും തുടങ്ങി.
പതിവ് പോലെ ദേശാന്തരങ്ങള്‍ കടന്ന് വന്‍ജനാവലിയാണ് പൂരത്തിന്റെ ഭാഗമാകാന്‍ എത്തിയത്.
Discussion about this post