കൊളംബോ: ചൈനയുടെ ഇടപെടലില്‍ മനംമടുത്ത ശ്രീലങ്ക, അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യയുടേയും ജപ്പാന്റേയും സഹായം തേടി. ശ്രീലങ്കയുടെ തെക്കന്‍ തീരത്തെ ഹംബന്തോട്ട തുറമുഖം മര്‍ച്ചന്റ്സ് പോര്‍ട്ട് ഹോള്‍ഡിംഗ് എന്ന കമ്പനിക്ക് 99 വര്‍ഷത്തേക്ക് ചൈന പാട്ടത്തിന് നല്‍കിയിരുന്നു. 1.1 ബില്യണ്‍ ഡോളര്‍ വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്ന് ചൈന ശ്രീലങ്കയെ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ തുറമുഖം ഇപ്പോള്‍ തങ്ങള്‍ക്ക് വലിയൊരു ബാദ്ധ്യത ആയിരിക്കുകയാണെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിസിങ്കെ പറഞ്ഞു.
വിദേശനിക്ഷേപകരുടെ വിപുലമായ ശ്രേണിയാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്. ചൈനയ്ക്ക് പുറമെ, ജപ്പാന്, ഇന്ത്യ എന്നിവിടങ്ങളില്‍നിന്ന് ആദ്യം നിക്ഷേപം വരണം. അങ്ങനെ സംഭവിച്ചാല്‍ മറ്റുള്ളവരും ഈ പാത പിന്തുടരും. യൂറോപ്പില്‍ നിന്ന് വരെ നിക്ഷേപം വരുന്നതിന് അത് കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
2015ല്‍ റെനില്‍ അധികാരത്തില്‍ വരുന്പോള്‍ വന്‍ സാന്പത്തിക ബാദ്ധ്യതയിലായിരുന്നു ശ്രീലങ്ക. മുന്‍ സര്‍ക്കാര്‍ ചൈനയില്‍നിന്നു വായ്പ എടുത്താണ് പ്രതിസന്ധി പരിഹരിച്ചത്.ഹംബന്തോട്ട തുറമുഖം ഉള്‍പ്പെടെ രാജ്യത്തെ പല വരുമാന സ്രോതസ്സുകളും ചൈനയ്ക്ക് പണയം വച്ചിരിക്കുകയാണ്. 2017 അവസാനത്തില്‍ ചൈനയുമായി 5 ബില്യന്‍ ഡോളറിന്റെ കടമാണു ശ്രീലങ്കയ്ക്ക് ഉണ്ടായിരുന്നത്. ഈ കടം കൂടുകയാണ്. 2018, 2019, 2020 വര്‍ഷങ്ങള്‍ കഠിനമായിരിക്കുമെന്നും വിക്രമസിങ്കെ പറയുന്നു.
Discussion about this post