പത്തനംതിട്ട ∙ ജെസ്നയെ തിരോധാനവുമായ് ബന്ധപ്പെട്ട് തെളിവുകള്‍ ലഭിക്കാന്‍ വൈകുന്നത് ദുരൂഹത വര്‍ധിപ്പിക്കുകയാണെന്ന് വനിതാ കമ്മിഷന് അംഗം ഷാഹിദ കമാല്‍. അന്വേഷണം കുറച്ചുകൂടി വേഗത്തിലാക്കണം. തുടക്കത്തില്‍ അന്വേഷണത്തിന് പൊലീസ് വേണ്ടത്ര കരുതല്‍ നല്‍കിയില്ലെന്നും ജെസ്നയുടെ കുടുംബാംഗങ്ങളെ കൊല്ലമുളയിലെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷം ഷാഹിദ കമാല്‍ പറഞ്ഞു. ജെസ്നയുടെ പിതാവിനോടും സഹോദരിയോടും ഷാഹിദ വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞു.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം മാനസ്സിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നു കമ്മിഷൻ അംഗം പറഞ്ഞു. അന്വേഷണത്തിനു ഫലം കാണുമെന്നാണ് പ്രതീക്ഷ. കുടുംബത്തിന് പൂർണപിന്തുണ നൽകിയാണ് അവർ മടങ്ങിയത്. ജെസ്ന മടങ്ങിയെത്തുമെന്നു പിതാവ് ജയിംസ് ജോസഫ് പറഞ്ഞു.
പൊലീസ് അന്വേഷണത്തിൽ ഫലമില്ലാതെ വന്നപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. വീട്ടിലും താൻ നിർമിക്കുന്ന കെട്ടിടത്തിലും എന്തിനാണ് പരിശോധന നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെസ്ന മടങ്ങിയെത്തുമ്പോൾ തന്നെ കുറ്റപ്പെട്ടുത്തുന്നവർക്കു മറുപടി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post