ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പിന്റെ മറ്റൊരു പരീക്ഷണവിക്ഷേപണവും വൻ വിജയത്തിലേയ്ക്ക്. തീവ്രമായ കാറ്റിനേയും പേമാരിയേയും തടുക്കാൻ മിസൈലിനു കഴിവുണ്ടോ എന്ന പരീക്ഷണമാണ് കഴിഞ്ഞ ദിവസം ഒറീസയിലെ ചാന്ദിപൂർ ജില്ലയിലുള്ള ഇൻടഗ്രെറ്റഡ് ടെസ്റ്റ് റെയിഞ്ചിൽ നടന്നത്. പരീക്ഷണം വൻ വിജയമായിരുന്നെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു.
ഈ പരീക്ഷണങ്ങൾ വിജയമായതോടെ ബ്രഹ്മോസ് മിസൈലിന്റെ കാലാവധി അഞ്ചുവർഷം കൂടി കൂടിക്കിട്ടി. ശബ്ദത്തേക്കാൾ വേഗതയിൽ 290 മുതൽ 600 വരെ കിലോമീറ്റർ ദൂരത്തേക്ക് തൊ
ടുത്തു വിടാനാകുന്നതാണ് ബ്രഹ്മോസ് മിസൈൽ. ശബ്ദത്തേക്കാൾ മൂന്നിരട്ടി മുതൽ അഞ്ചിരട്ടി വേഗതയിൽ വരെ മിസൈലിന്റെ വേഗം വർദ്ധിപ്പിയ്ക്കാനാവും. അതായത് മണിക്കൂറിൽ 3000 മുതൽ 6000 കിലോമീറ്റർ വരെ വേഗതയിൽ ബ്രഹ്മോസ് മിസൈലിനു സഞ്ചരിയ്ക്കാനാകും. അതായത് അറൂനൂറൂ കിലോമീറ്റർ ദൂരത്തുള്ള ഒരു ലക്ഷ്യത്തിനെ പത്ത് മിനിട്ടുകൊണ്ട് തകർക്കാൻ ഈ മിസൈലിനു കഴിയും.
ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും റഷ്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ NPOMഉം ചേർന്നാണ് ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്. ബ്രഹ്മപുത്രാ നദിയുടെയും മോസ്ക്വാ നദിയുടേയും പേരുകൾ കൂട്ടിച്ചേർത്താണ് ബ്രഹ്മോസ് എന്ന പേരുണ്ടാക്കിയത്. കാലാവസ്ഥ ഒട്ടും അനുകൂലമല്ലാതിരുന്നാലും ലക്ഷ്യത്തിലേയ്ക്ക് കൃത്യമായി വിക്ഷേപിയ്ക്കാനാവുമെന്ന് ഇന്നത്തെ പരീക്ഷണം തെളിയിച്ചിരിയ്ക്കുകയാണ്. അതുകൊണ്ട് തന്നെ ലോകത്തെവിടെയും ഏത് കാലാവസ്ഥയിലും ഉപയോഗിയ്ക്കാനാവുന്ന ചുരുക്കം ചില മിസൈലുകളുടെ പട്ടികയിൽ ബ്രഹ്മോസ് ഇടം പിടിച്ചിരിയ്ക്കുകയാണ്.
Discussion about this post