ജര്‍മനിയില്‍ വെച്ച് തീവ്രവാദത്തെ ന്യായീകരിച്ച് രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയതിന് മാപ്പ് പറയണമെന്ന് ബി.ജെ.പി നേതൃത്വം. 2019 ലോക് സഭയ്ക്ക് മുന്നോടിയായി വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുമായി ബന്ധപ്പെടാന്‍ വേണ്ടി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ് രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ബുക്കേരിയസ് സമ്മര്‍ സ്കൂളില്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.
2003ല്‍ യു.എസ് ഇറാഖിനെ ആക്രമിച്ചുവെന്നും തുടര്‍ന്ന് ഇറാഖിലെ ഒരു പ്രത്യേക ഗോത്ര വിഭാഗത്തെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്നിതല് നിന്നും യു.എസ് വിലക്കിയെന്നും രാഹുല്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇറാഖില്‍ ഒരു കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടുവെന്നും ഇതില്‍ കുറെയേറെപ്പേര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ‘ഈ കലാപം പിന്നീട് ഇറാഖിലെയും സിറിയയിലെയും തുറസ്സായ സ്ഥലങ്ങളിലേക്ക് ചെന്നു. അവിടെ വെച്ച് വളരെ ഭീതിജനകമായ ഒരു ആശയമായ ഐ.എസുമായി ഈ കലാപം ബന്ധപ്പെട്ടു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയിലെ പലരെയും വികസനത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയാണെന്നും 21ാം നൂറ്റാണ്ടില്‍ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു കാഴ്ചപ്പാട് നല്‍കിയില്ലെങ്കില്‍ വേറെ ആരെങ്കിലും അവര്‍ക്ക് അത് നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.
‘ഐ.എസിന്റെയും ആല്ഖ്വദയുടെയും ആശയങ്ങള്‍ എതിര്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനക്ക് പിന്നിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഇതുപോലുള്ള ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കരുത്,’ കേന്ദ്ര മന്ത്രിയായ മുഖ്താര്‍ ആബ്ബാസ് നഖ്വി പറഞ്ഞു.
സിറിയയില്‍ ഐ.എസിന്റെ രൂപീകരണത്തെ ന്യായീകരിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തന്നെ ഞെട്ടിച്ച് കളഞ്ഞുവെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര പറഞ്ഞു.
മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെയും ജി.എസ്.ടിക്ക് എതിരെയും രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നു. ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കൂടുന്നത് ജോലിയുടെ അഭാവം മൂലമാമെന്നും ഇതിന് കാരണം നോട്ട് നിരോധനവും ജി.എസ്.ടിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post