പാക്കിസ്ഥാനു സൗദി അറേബ്യയുടെ ആയിരം ദശലക്ഷം ഡോളറിന്റെ ധനസഹായം. മൂവായിരം ദശലക്ഷം ഡോളർ ധനസഹായം നൽകാമെന്നേറ്റിരുന്ന സൗദിഅറേബ്യൻ സഹായത്തിന്റെ ആദ്യഗഡുവായാണ് ഇത് നൽകിയത്. കൊടിയ കടക്കെണിയിലേക്ക് കൂപ്പുകുത്തിയിരുന്ന പാക്കിസ്ഥാൻ ധനസഹായത്തിനായി സൗദി അറേബ്യയോട് അപേക്ഷിച്ചിരുന്നു.
കടക്കെണിയിൽ നിന്ന് കരകയറാൻ പന്ത്രണ്ടായിരം ദശലക്ഷം ഡോളറിന്റെ ആവശ്യമുണ്ടെന്നാണ് കണക്കാക്കുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദ് അറേബ്യ സന്ദർശിച്ചിരുന്നു. സന്ദർശനത്തിൽ മൂവായിരം ദശലക്ഷം ഡോളർ ധനസഹായമായും മൂവായിരം ദശലക്ഷം ഡോളറിന്റെ ക്രൂഡോയിലും പാക്കിസ്ഥാനു നൽകാമെന്നാണ് സൗദി സമ്മതിച്ചത്
ഐ എം എഫിലും കടാക്കെണിയിൽ നിന്ന് കരകയറാനുള്ള സഹായത്തിനായി പാക്കിസ്ഥാൻ അപേക്ഷ നൽകിയിരുന്നു.
മേഖലയിലെ ഭീകരപ്രവർത്തനത്തിൽ സാരമായ കുറവുണ്ടായതിന്റെ കാരണം പാക്കിസ്ഥാൻ കടക്കെണിയിലായതാണെന്ന് അഭിപ്രായമുണ്ടായിരുന്നു.
ധനസഹായമായി ലഭിയ്ക്കുന്ന തുക വീണ്ടും ഭീകരപ്രവർത്തനത്തിനായുപയോഗിയ്ക്കുമോ എന്നാണറിയാനുള്ളതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഈ പണം ഫോറിൻ റിസർവായി മാത്രമേ ഉപയോഗിയ്ക്കൂ എന്നാണ് പാക്കിസ്ഥാൻ പറയുന്നത്.
അതേസമയം ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ പാക്കിസ്ഥാന്റെ ഐ എസ് ഐ സഹായത്തോടെ ഭീകരവാദപ്രവർത്തനങ്ങൾ നടക്കുകയാണ്. ഇമ്രാൻ ഖാൻ പാക്കിസ്ഥാനു ധനസഹായം ലഭിയ്ക്കാനായി നടത്തുന്ന പ്രവർത്തനങ്ങളെ അതുകൊണ്ടുതന്നെ നിരീക്ഷിയ്ക്കേണ്ടതുണ്ടെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടു.
Discussion about this post