സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാനസെക്രടറി കാനം രാജേന്ദ്രന് .
സിപിഎം നയിക്കുന്ന മുന്നണിയാണ് വനിതാമതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് . വനിതാമതിലിനെതിരെയുള്ള വി.എസിന്റെ വിമര്‍ശനം ശരിയല്ല . വി.എസ് നിന്നും സിപിഎംക്കാരനാണ് എന്നാണു വിശ്വാസം . വി.എസ് എടുത്തിരിക്കുന്ന നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം പറഞ്ഞു .
സവര്‍ണ്ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയര്‍ത്താനായി ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പദ്ധതി പാര്‍ട്ടിക്ക് ചെയ്യാനാവില്ല . ജാതി സംഘടനകളെ കൂടെ നിറുത്തിയുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയെന്നുമല്ലായിരുന്നു വി.എസിന്റെ വിമര്‍ശനം . ഹിന്ദുത്വ വാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകര്‍ത്തുന്നതല്ല വര്ഗസമരരീതിയെന്നും അച്യുതാനന്ദന് അഭിപ്രായപ്പെട്ടിരുന്നു .
നവോത്ഥാനം വേണോ വിമോചനം വേണോ എന്നാ കാര്യം എന്‍.എസ്.എസ് തന്നെ തീരുമാനിക്കട്ടെ . മന്നത്തിന്റെ ശിഷ്യർ നവോത്ഥാനത്തിൽ നിന്ന് മാറി പോവുകയാണെന്നും, വനിതാമതിലിന് ശബരിമലയുമായി ബന്ധമില്ലെന്നും കാനം എന്‍.എസ്.എസിന് മറുപടിയായി പറഞ്ഞു .
എന്‍എസ്എസ് ഭരണപക്ഷത്തെ രണ്ട് നേതാക്കള്‍ എന്‍എസ്എസിനെ രൂക്ഷമായി ആക്രമിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തിയിരുന്നു . ഇപ്പോള്‍ എല്‍ഡിഎഫില്‍ ചേക്കേറിയ നേതാവും എന്‍എസ്എസിനെ ആക്രമിക്കുകയാണ്. അവര്‍ നായന്മാര് കൂടിയാകുമ്പോള്‍ എന്‍എസ്എസിനോട് എന്തുമാകാമല്ലോ.. അതൊന്നും ഇവിടെ വിലപോകില്ല. സംഘടനയില്‍ വിള്ളലുണ്ടാക്കുന്നവരെ നേരിടുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു .
Discussion about this post