കൊല്‍ക്കത്തയില്‍ പൊലീസ് കമ്മിഷണറുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന സോളിസിറ്റല്‍ ജനറലിന്റെ ആവശ്യം പക്ഷേ കോടതി പരിഗണിച്ചില്ല. എന്നാല്‍ നാളെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ബംഗാളില്‍ അസാധാരണ സാഹചര്യം നേരിടുകയാണെന്ന് സോളിസിറ്റല്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.
ബംഗാള്‍ സര്‍ക്കാരിന്റേത് കോടതിയലക്ഷ്യ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹര്‍ജി നല്‍കിയത്. ബംഗാള്‍ പോലിസ് മേധാവിക്കും, ചീഫ് സെക്രട്ടറിക്കും എതിരായാണ് ഹര്‍ജി. തെളിവുകള്‍ നശിപ്പിക്കാന്‍ ഡിജിപി ശ്രമിച്ചുവെന്നതിന് തെളിവ് ഹാജരാക്കിയാല്‍ ശക്തമായി ഇടപെടുമെന്ന് കോടതി പറഞ്ഞു. തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്കി.
തെളിവ് നശിപ്പിച്ചതിന്റെ തെളിവുണ്ടെങ്കില്‍ നാളെ പത്തരയ്ക്ക് കോടതിയില്‍ നല്‍കണമെന്ന് സുപ്രിം കോടതി പറഞ്ഞു. തെളിവ് ഹാജരാക്കിയാല്‍ ശക്തമായ നടപടി ഉണ്ടാകും. കേസ് നാളെ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
അതേസമയം സിബിഐ ആരോപണം അടിസ്ഥാന രഹിതമെന്നാണ് ബംഗാള്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ മനു അഭിഷേഖ് സിങ്വി വാദിച്ചു. എല്ലാ വാദങ്ങളും നാളെ ആകാമെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി
ചിട്ടിഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ അന്വേഷണ ഏജന്‍സിക്ക് തെളിവുകളുണ്ടെന്ന് ഇടക്കാല സിബിഐ മേധാവി എം നാഗേശ്വര്‍ റാവു പറഞ്ഞിരുന്നു. തെളിവുകള്‍ നശിപ്പിക്കുകയും നീതിയെ തടസ്സപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് രാജിവ് കുമാര്‍ കൂട്ടുനിന്നെന്നും സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
‘സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ശാരദാ ചിറ്റ് ഫണ്ട് കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. സുപ്രിംകോടതി നിര്‍ദ്ദേശത്തിന് മുന്‍പായി കേസ് അന്വേഷിക്കാനായി രാജിവ്് കുമാര്‍ ചെയര്‍മാനായി പശ്ചിമബംഗാള്‍ ഗവണ്മെന്റ് ഒരു അന്വേഷണസംഘത്തെ രൂപീകരിച്ചു, എല്ലാ തെളിവുകളും പിടിച്ചെടുത്തിരുന്നു. ,സുപ്രംകോടതി നിര്‍ദ്ദേശം വന്നതിനു ശേഷം രേഖകള്‍ എല്ലാം കൈമാറാതെ അന്വേഷണവുമായി സഹകരിക്കാതെ തുടരുകായാണ് . നിരവധി തെളിവുകള്‍ നശിപ്പിക്കപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്തതായി നാഗേശ്വര റാവു വാര്ത്താമാധ്യമങ്ങളോടെ പറഞ്ഞു.
ബംഗാളിലെ അനിയന്ത്രിതമായ സ്ഥിതിക്ക് ശേഷം ആണ് റാവു പ്രതികരിച്ചത്. ചിട്ടി ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് രാജിവ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിരവധി പോലിസുകാര്‍ സംഘടിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ചേരുകായായിരുന്നു ചില സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുന്നതിനെക്കുറിച്ച് ആദ്യം പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും സിബിഐ ഓഫീസര്‍ പോലും അവരെ അറസ്റ്റുചെയ്തിട്ടില്ലെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കി.ചോദ്യം ചെയ്യലിനുശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് സിബിഐ ഓഫീസര്‍മാര്‍ പുറത്തിറങ്ങിയിട്ടുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ (ക്രൈം) പ്രവീണ്‍ ത്രിപാത്തി പറഞ്ഞു.
അതേസമയം തന്നേയും കുടുംബത്തേയും പൊലീസ് തടഞ്ഞിരിക്കുകയാണെന്ന് കൊല്‍ക്കത്തയിലെ സിബിഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. അന്‍പതോ അറുപതോ പൊലീസുകാര്‍ പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഞാനും ഭാര്യയും 13 വയസ്സുള്ള എന്റെ മകളും മാത്രമാണ് ഇവിടെയുള്ളത്. കേസുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും അവര്‍ നശിപ്പിക്കുമോ എന്നെനിക്ക് ഭയമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉടനെ എന്തെങ്കിലും ചെയ്യണം…. ടെലിഫോണില്‍ ബന്ധപ്പെട്ട മാധ്യമങ്ങളോട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
Discussion about this post