സംസ്ഥാന വ്യാപകമായി ജിംനേഷ്യങ്ങളില്‍ ഡ്രഗ്സ് ആന്‍ഡ് കണ്ട്രോള് വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നുകള്‍ പിടകൂടി . ഗുളികകളും മരുന്നുകളും സിറഞ്ചുകളുമാണ് പരിശോധനയിൽ കണ്ടെത്തിയത്.
കേരളത്തിലെ പല ജിമ്മുകളിലും ശരീരപുഷ്ടിയ്ക്കായി മൃഗങ്ങളില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ പ്രയോഗിക്കുന്നതായി നിരവധി പരാതികളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു . ഇത്തരത്തിലുള്ള മരുന്നുകള്‍ പലപ്പോഴായി എറണാകുളത്ത് നിന്നും പിടികൂടിയിരുന്നു . ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഡ്രഗ്സ് ആന്‍ഡ് കണ്ട്രോള് വിഭാഗം പരിശോധന ശക്തമാക്കിയത് . തിരുവനന്തപുരം , പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് പരിശോധന നടത്തിയത് .
ഭാരം കൂടുന്നതിനായി കോഴികളിലും പന്നികളിലും ഉപയോഗിക്കുന്ന ട്രെൻബൊലോൻ, മെത്തനോളൻ, കുതിരകൾക്ക് കൊടുക്കുന്ന സ്റ്റനസൊലോൾ എന്നീ രാസമൂലകങ്ങൾ എന്നിവ അടങ്ങിയതാണ് പിടിച്ചെടുത്ത മരുന്നുകൾ .
പ്രധാനമായും ഓണ്‍ലൈന്‍ വഴിയാണ് ഇത്തരം മരുന്നുകള്‍ എത്തുന്നത് എന്നാണു ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ . ബള്‍ഗേറിയ , സൈപ്രസ് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചത് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഇത്തരം മരുന്നുകള്‍ ഇവയുമായി ഒരു ബന്ധവുമില്ലാത്ത പാക്കുകളിലാണ് എത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു .
Discussion about this post