ലോകരാഷ്ട്രങ്ങൾ മുഴുവൻ പാക്കിസ്ഥാനെതിരേ തിരിഞ്ഞതുകൊണ്ടും ഇന്ത്യൻ ഭരണകൂടം അതിശക്തമായ നടപടികളെടുത്തതുകൊണ്ടും മുഖം രക്ഷിയ്ക്കാനുള്ള പ്രകടനങ്ങളുമായി പാക്കിസ്ഥാൻ. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹഫിസ് സയിദിന്റെ ജമായത്ത് ഉദ് ദവ എന്ന സംഘടനയെ നിരോധിച്ചുകൊണ്ടാണ് പാക്കിസ്ഥാൻ വ്യാഴാഴ്ച തങ്ങളുടെ സ്ഥിരം നാടകങ്ങളുമായി അരങ്ങുപിടിച്ചത്.
ലഷ്കർ എ തൊയിബയുടെ മുന്നണി സംഘടനയായാണ് ജമായത്ത് ഉദ് ദവയെ കണക്കാക്കുന്നത്. 2008ൽ യൂ എൻ സെക്യൂരിറ്റി കൗൺസിൽ ആഗോളഭീകരവാദിയായി പ്രഖ്യാപിച്ചയാളാണ് ഹഫീസ് സയിദ്. ഹഫീസ് സയിദിന്റെ തലയ്ക്ക് പത്ത് ദശലക്ഷം ഡോളർ ആണ് അമേരിക്ക വിലയിട്ടിരിയ്ക്കുന്നത്.
അന്നൊന്നും ചെയ്യാത്ത നിരോധനം ഇന്ന് ചെയ്യുന്നത് പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ലോകം മുഴുവൻ ഇനി പാക്കിസ്ഥാന്റെ ഭീകരവാദം സഹിയ്ക്കവയ്യ എന്ന നിലപാട് സ്വീകരിച്ചിരിയ്ക്കുന്നതിന്റെ ഭാഗമാണ് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ക്രീയാത്മകമായ ഒരു നടപടിയും പാക്കിസ്ഥാൻ പട്ടാളത്തിന്റേയും ഐ എസ് ഐയുടേയും കയ്യിലെ കളിപ്പാവയായ ഇംമ്രാൻ ഖാനിൽ നിന്ന് പ്രതീക്ഷിയ്ക്കുക വയ്യ. അപ്പോൾ പാക്കിസ്ഥാനിലെ തന്നെ ശക്തികേന്ദ്രങ്ങൾക്ക് ഇപ്പോൾ കണ്ണിലെ കരടായ ഹഫീസ് സയിദിനെ മറയാക്കി താൽക്കാലികമായ ആഘാതങ്ങളിൽ നിന്ന് രക്ഷപെടാം എന്നാണ് പാക്കിസ്ഥാൻ കരുതുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എന്നും ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാക്കിസ്ഥാൻ ഇതുപോലെയാണ് പ്രവർത്തിയ്ക്കുന്നത്. എല്ലാ തെളിവുകളോടെയും പിടിയ്ക്കപ്പെടുമ്പോൾ താൽക്കാലികമായി ലോകരാഷ്ട്രങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ട ചില ചില്ലറ നടപടികളൊക്കെ എടുക്കുന്നെന്ന് കാട്ടി പിൻ വാതിലിലൂടെ അതിക്രൂരമായ ഭീകരതയ്ക്ക് വെള്ളവും വളവും നൽകുകയാണ് പാക്കിസ്ഥാന്റെ സ്ഥിരം പരിപാടി.
പച്ചക്കള്ളങ്ങളും ചതിയുമല്ലാതെ പാക്കിസ്ഥാന്റെ കയ്യിൽ വേറൊന്നുമില്ലെന്ന് അമേരിയ്ക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് തുറന്നടിച്ചിരുന്നു. അമേരിക്കൻ ഭരണകൂടം മണ്ടന്മാരായിട്ടാണ് കഴിഞ്ഞ പതിനഞ്ച് കൊല്ലമായി 33ദശലക്ഷം ഡോളർ സഹായം നൽകിയതെന്നും അപ്പോഴും അതെല്ലാം സ്വീകരിച്ച് ചതിയും വിശ്വാസവഞ്ചനയുമാണ് പാകിസ്ഥാൻ നടത്തിയത് എന്നുമുള്ള ട്രമ്പിന്റെ പരാമർശം അയാളുടെ എതിരാളികൾ പോലും സമ്മതിച്ചിരുന്നു താനും.
പാക്കിസ്ഥാന്റെ ഈ ചതിയുടെ രാഷ്ട്രീയത്തേയും അതിൽനിന്നുള്ള ഭീകരവാദത്തേയും പറ്റി കഴിഞ്ഞ എഴുപത് കൊല്ലങ്ങളായി ഇന്ത്യ നിരന്തരം പറഞ്ഞപ്പോഴെല്ലാം ലോകരാജ്യങ്ങളെല്ലാം അവഗണിച്ചുകൊണ്ടിയ്ക്കുകയായിരുന്നു. ഇന്ന് ലോകരാജ്യങ്ങളെല്ലാം ഒരുപോലെ ഇന്ത്യക്കൊപ്പം നിലകൊള്ളുമ്പോൾ തകർന്നടിഞ്ഞ പൊയ്മുഖവുമായി നിൽക്കുന്ന പാക്കിസ്ഥാൻ പുതിയ നാടകങ്ങളുമായി രംഗത്തിറങ്ങിയിരിയ്ക്കുകയാണ്
Discussion about this post