ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനാക്കുന്നതിനെ യു.എന്‍ രക്ഷാ സമിതിയില്‍ എതിര്‍ത്തേക്കുമെന്ന സൂചന നല്കി ചൈന . അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് പാക് അനുകൂല തീരുമാനമെടുത്തേക്കുമെന്ന സൂചനയുമായി ചൈന രംഗത്ത് എത്തിയിരിക്കുന്നത് .
യു.എന്‍ രക്ഷാസമിതിയുടെ 1267മത് യോഗത്തില്‍ പങ്കെടുക്കുമെന്നും ഉത്തരവാദിത്തത്തോടെയുള്ള നിലപാട് സ്വീകരിക്കുന്നത് തുടരുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തില്‍ തങ്ങളുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളുമായി ആലോചിച്ച് കൃത്യയായി കൈകാര്യം ചെയ്യുമെന്നും ചൈനീസ് വ്യക്താവ് പറഞ്ഞു .
യുഎൻ രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള രാജ്യമാണ് ചൈന. തീരുമാനം എല്ലാ രാജ്യങ്ങള്‍ക്കും സ്വീകാര്യമാകണമെന്നാണ് ചൈനയുടെ നിലപാട്.
മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെയും മറ്റു രാഷ്ട്രങ്ങളുടെയും ആവശ്യം മുന്നേയും ചൈന തള്ളിയിരുന്നു.
ഫെബ്രുവരി 27 ന് പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസറിനെ ആഗോളഭീകരരുടെ പട്ടികയില്‍ പെടുത്തണമെന്ന് യു.എസ്,യുകെ,ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ആവശ്യം ഉയര്‍ത്തിയിരുന്നു . ഇതിനെതിരെ എതിര്‍വാദം ഉന്നയിക്കാന്‍ 24 മണിക്കൂറില്‍ താഴെ സമയം മാത്രമാണുള്ളത് . ഇതിന് ശേഷം പ്രമേയത്തില്‍ അന്തിമമായ തീരുമാനമുണ്ടാകും . ഇതിനിടയിലാണ് ചൈനയുടെ പ്രതികരണം വന്നിരിക്കുന്നത് .
Discussion about this post