ലയണല്‍ മെസ്സിയുടെ കളി നേരിട്ട് കാണാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇന്ത്യയുടെ അണ്ടര്‍ 19 കോച്ചുമായ രാഹുല്‍ ദ്രാവിഡ് . കഴിഞ്ഞ ശനിയാഴ്ച ക്യാമ്പ് നൗവില്‍ നടന്ന ബാഴ്സലോണയും അതലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള കളികാണാന്‍ സകുടുംബം ദ്രാവിഡ് എത്തിയത് . ബാഴ്സയുടെ ജേഴ്സി സമ്മാനിച്ചാണ് ദ്രാവിഡിനെ അധികൃതര്‍ വരവേറ്റത്.
”എപ്പോഴും മനസിൽ കൊണ്ടുനടന്നിരുന്ന സ്വപ്നമായിരുന്നു ക്യാമ്പ് നൗവിലെത്തി ഫുട്ബോൾ കളി കാണുക. ഇവിടെ വന്ന് ഫുട്ബോൾ ആരാധകർക്കിടയിൽ ഇരുന്ന് മത്സരം കണ്ടത് വളരെ ആവേശകരമായിരുന്നു. മെസിയെയും സുവാരസിനെയും പോലുളള കളിക്കാരുടെ കളി നേരിൽ കാണുകയെന്നത് എന്നെയും കുടുംബത്തെയും സംബന്ധിച്ച് വലിയ ഭാഗ്യാണ്,” ദ്രാവിഡ് പറഞ്ഞു.
‘ മെസ്സി ഒരു അസാധാരണ പ്രതിഭയാണ് അദ്ധേഹത്തിന്റെ കളി നേരില്‍ കാണാന്‍ കഴിഞ്ഞത് ഇപ്പോഴും എനിക്ക് അവിശ്വാസനീയമാണ്. മെസ്സിയെക്കാള്‍ മികച്ചൊരു കളിക്കാരന് ഇനി വരുമെന്ന് ഞാന്‍ കരുതുന്നില്ല . അദ്ദേഹം ഒരു ഇതിഹാസ താരമാണ് . അദ്ദേത്തിന്റെ കളി നേരില്‍ കാണാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യം ” ദ്രാവിഡ് പറഞ്ഞു .
ക്യാമ്പ് നൗവിലെ അന്തരീക്ഷം ഐപിഎല്ലിലേതു സമാനമാണെന്നും ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ രാഹുൽ പറഞ്ഞു.
Discussion about this post