ലിബിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് മൂവായിരത്തിലധികം പേര് രാജ്യത്ത് നിന്നും പലായനം ചെയ്തതായി റിപ്പോര്‍ട്ട് . സംഘര്‍ഷങ്ങളില്‍ 25 പേര് മരിച്ചു . തലസ്ഥാന നഗരമായ ട്രിപ്പോളിയ്ക്ക് ചുറ്റും വിമതസൈന്യം ഉപരോധം തീര്‍ത്തിരിക്കുകയാണ് . ഇന്നലെ വിമതര്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ട്രിപ്പോളിയിലെ വിമാനത്താവളം അടച്ചു .
രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ നിലവില്‍ വിമതരുടെ നിയന്ത്രണത്തിലാണ് . ഗദ്ദാഫിയുടെ ഭരണകാലത്തെ സൈനികമേധാവിയായിരുന്ന ജനറല്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലാണ് വിമതസൈന്യം ട്രിപ്പോളി പിടിച്ചെടുക്കാനായി പൊരുതുന്നത്. ഗദ്ദാഫിയുമായി ഇടഞ്ഞ ജനറല്‍ ഹഫ്താര് അമേരിക്കയില്‍ അഭയം തേടിയിരുന്നു. ഗദ്ദാഫിയുടെ മരണശേഷമാണ് തിരികെയെത്തിയത്.
വിമതനേതാവ് ജനറൽ ഹഫ്താറിന് നിലവിൽ ഈജിപ്തിന്റെയും യുഎഇയുടെയും പിന്തുണയുണ്ട്.
പ്രധാനമന്ത്രി അൽ സെറാജിന്റെ സര്‍ക്കാരിനെ രാജ്യമെമ്പാടും സ്വൈര്യവിഹാരം നടത്തുന്ന സായുധ സംഘങ്ങള്‍ അംഗീകരിക്കുന്നില്ല.രാജ്യത്തിന് നിലവില്‍ ആവശ്യം സൈനികഭരണം ആണെന്നാണ് ജനറല്‍ ഹഫ്താര് വാദിക്കുന്നത് . തീവ്ര ഇസ്ലാമികവാദത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന തനിക്ക് മാത്രമേ ലിബിയയെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്നാണു ഹഫ്താറിന്റെ വാദം.
Discussion about this post