Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഹമാസിൻ്റെ കൂട്ടക്കുരുതിയ്ക്ക് പിന്നിൽ കമ്യൂണിസ്റ്റ് ചെെനയുടെ കരങ്ങൾ; ചതിച്ച് ലാഭം കൊയ്യാനായി നൽകിയത് സെെനിക പരിശീലനം വരെ

by Brave India Desk
May 22, 2024, 10:15 am IST
in International
Share on Facebook
Tweet
WhatsAppTelegram

രണ്ട് വർഷത്തെ നിശബ്ദത, പെട്ടെന്നൊരു രാത്രി, പശ്ചിമ ഏഷ്യയിലെ ഏറ്റവും  കരുത്തുറ്റ സൈന്യത്തിന്റെ കവചം ചതിയിലൂടെ തകർത്തെറിഞ്ഞ് നടത്തിയ ആക്രമണം.. സമാധാനപൂർവ്വം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ഏഷ്യൻ രാജ്യങ്ങളെ ഒട്ടാകെ അസ്വസ്ഥതയിലേക്ക് നയിച്ച ഹമാസിന്റെ ഇസ്രായേൽ ആക്രമണം നടന്നിട്ട് ഏട്ടുമാസം പിന്നിടുകയാണ്… നിരവധി സാധാരണക്കാരുടെ അടക്കം ജീവനെടുത്ത.. പാശ്ചാത്യ രാജ്യങ്ങൾ പരസ്പരം പോർവിളി നടത്താൻ കാരണമായ ആക്രമണമാണ് കഴിഞ്ഞ ഒക്ടോബർ ഏഴിന് സംഭവിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും ഇന്നും സംഘർഷഭരിതമാണ് അവിടം.

അന്ന് അത്ര തന്ത്രപരമായ ആക്രമണം ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോഴേ… ഇവരെക്കൊണ്ട് ഇങ്ങനെയൊക്കെ സാധിക്കുമോ എന്ന സംശയം ഉയർന്നിരുന്നു. പുറത്ത് നിന്നുള്ള ഏതോ ശക്തിയുടെ പിന്തുണയിലാണ് ഇസ്രായേലിനെ പോലെ കരുത്തരായ രാജ്യത്തെ അങ്ങോട്ട് ചെന്ന് മുട്ടാൻ ഹമാസ് ധൈര്യപ്പെട്ടതെന്ന അനുമാനങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ആരെ സംശയിക്കും? ഇതിന് ഇപ്പോൾ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുകയാണ്..

Stories you may like

ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്ത ; പത്രത്തിനെതിരെ നിയമ നടപടിയുമായി നെതന്യാഹു

പറ്റിച്ചേ! മക്ക കരാറിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ ; നിലപാട് മാറ്റിയത് ഹൂതികൾ സൗദിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ

ഹമാസിന് ചൈനയുടെ സഹായം കൃത്യമായി ലഭിച്ചു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത്. അൽ അഖ്‌സ ഫ്ലഡിന് പിന്നിൽ കമ്യൂണിസ്റ്റ് ചൈനയുടെ കരങ്ങളുണ്ടെന്ന വിവരം ഇസ്രായേലിന്റെ തന്നെ ഏജൻസികളാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് നടത്തിയ റെയ്ഡുകളിൽ ഗാസയിലെ ഹമാസിന്റെ വെയർഹൗസുകളിൽ നിന്ന് വൻതോതിൽ ചൈനീസ് ആയുധങ്ങൾ കണ്ടെടുത്തിരുന്നു.

ചൈനയുടെ പ്രതിനിധികളും ഹമാസ് നേതൃത്വവും തമ്മിൽ ആശയ വിനിമയം നടന്നു എന്നതിനെ സാധൂകരിക്കുന്ന നിർണായക തെളിവുകളും ലഭിച്ചിട്ടുണ്ട്. ചൈനീസ് റോക്കറ്റ് സാങ്കേതിക വിദ്യയും എന്തിന് ചൈനീസ് നിർമ്മിത അത്യാധുനിക ഗ്രനേഡുകളും പരിശോധനയിൽ കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.

ഗാസ നഗരത്തിന് കീഴിൽ തുരങ്കങ്ങളുടെ വലിയ ശൃംഖല നിർമ്മിക്കാൻ ഹമാസിന് വിപുലമായ ചൈനീസ് സഹായം നൽകിയെന്നും വെളിപ്പെട്ടിരിക്കുകയാണ്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ രണ്ട് ടണൽ എഞ്ചിനീയർമാരാണ് തുരങ്ക നിർമ്മാണത്തിനായി ഒപ്പം നിന്നത്.

ഹമാസിന് ചൈനയുടെ ഏജൻസികൾ സൈനിക പരിശീലനം വരെ നൽകിയെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വരുന്നുണ്ട്. പീപ്പിൾസ് ലിബറേഷൻ ആർമ്മി തന്നെയാണ് ഇതിന് പിന്നിലും. ഇസ്രായേൽ ആക്രമണത്തിന്റെ സൂത്രധാരനും ഹമാസ് മിലിറ്ററി വിംഗിന്റെ തലവനുമായിരുന്ന മുഹമ്മദ് ദെയ്ഫ് വർഷങ്ങളോളം സൈനിക പരിശീലനം നടത്തിയതും ഇവരുടെ സഹായത്തോട് കൂടി തന്നെ. ഇയാൾക്ക് ചൈനീസുകാരികളായ രണ്ട് പങ്കാളികൾ പോലും ഉണ്ടെന്നാണ് ആരോപണം.

ഇത്രയേറെ ചൈന ഹമാസിനെ പിന്തുണയ്ക്കാൻ കാരണമെന്താവും… ഇരുചെവി അറിയാതെ ഈ ഒളിച്ചുകളിയ്ക്ക് പിന്നിലെന്താണ്.. തങ്ങൾക്ക് ലാഭമില്ലാത്ത ഒരു പണിയ്ക്കും ചൈന ഇറങ്ങിപ്പുറപ്പെടില്ല എന്നതാണ് ആദ്യത്തെ കാര്യം… ലോക ശക്തിയായി വളരുമ്പോൾ ചോദ്യം ഉയർത്താൻ പോലും ധൈര്യപ്പെടാനാകാതെ ശത്രുരാജ്യങ്ങളെ തളർത്തുക എന്നതാണ് ചൈനയുടെ ലക്ഷ്യം.

കൂടെ നിർത്താനും ബലപ്രയോഗത്തിനും എല്ലാം ചൈനയ്ക്ക് കുറച്ച് കളിപ്പാവകളെ വേണം.. അതിന് ചെറു രാജ്യങ്ങളെ ചീനവലയിട്ട് പിടിച്ചാലേ കാര്യമുള്ളൂ എന്ന് ചൈനയ്ക്ക് നന്നായിട്ടറിയാം. ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈനാണ് ചൈനയ്ക്ക്. പശ്ചിമേഷ്യയിൽ ചൈനീസ് ആധിപത്യം നന്നായി പുഷ്ടിപ്പെട്ട് വളരാൻ വിലങ്ങുതടിയായി നിൽക്കുന്നത് ഇസ്രായേലാണ്. ഇസ്രായേലിനെ സാമ്പത്തികമായും രാഷ്ട്രീയപരമായും ബുദ്ധിമുട്ടിച്ചാൽ കാര്യങ്ങൾ എളുപ്പമാകും.

ഒരു സംഘർഷമുണ്ടായാൽ ലോകം രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം പോർവിളിക്കും എന്ന് ചൈനയ്ക്ക് നന്നായിട്ടറിയാം. ഈ പഴുതിലൂടെ ചൈനയ്ക്ക് തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യാം. അങ്ങനെ നോക്കിയാൽ ഗാസയിലും ഇസ്രായേലിലും ഇത്രയ്ക്കും രക്തമൊഴുകാൻ കാരണം ചൈനയാണെന്ന് അനുമാനിക്കേണ്ടി വരും.

Tags: chinahamas
Share8
Tweet
SendShare

Latest stories from this section

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

A-10 തണ്ടർബോൾട്ട് യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ ; ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎസ് സൈന്യത്തിന് വലിയ നാശനഷ്ടം

Latest News

ഗാസയുടെ 60 ശതമാനവും പിടിച്ചെടുത്തതായി നെതന്യാഹു ; 70% എന്ന ലക്ഷ്യം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഐഡിഎഫിന് നിർദ്ദേശം

ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്ത ; പത്രത്തിനെതിരെ നിയമ നടപടിയുമായി നെതന്യാഹു

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

പറ്റിച്ചേ! മക്ക കരാറിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ ; നിലപാട് മാറ്റിയത് ഹൂതികൾ സൗദിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

കിട്ടിപോയി ഐഫോണ്‍…തുറന്നപ്പോളോ മൂന്ന് കട്ട ബാര്‍ സോപ്പ്

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

ആറ് മാസത്തിൽ ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ തട്ടിയത് നാല് തവണ; ഇൻഡിഗോയ്ക്ക് 1 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies