Wednesday, March 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഹമാസിൻ്റെ കൂട്ടക്കുരുതിയ്ക്ക് പിന്നിൽ കമ്യൂണിസ്റ്റ് ചെെനയുടെ കരങ്ങൾ; ചതിച്ച് ലാഭം കൊയ്യാനായി നൽകിയത് സെെനിക പരിശീലനം വരെ

by Brave India Desk
May 22, 2024, 10:15 am IST
in International
Share on FacebookTweetWhatsAppTelegram

രണ്ട് വർഷത്തെ നിശബ്ദത, പെട്ടെന്നൊരു രാത്രി, പശ്ചിമ ഏഷ്യയിലെ ഏറ്റവും  കരുത്തുറ്റ സൈന്യത്തിന്റെ കവചം ചതിയിലൂടെ തകർത്തെറിഞ്ഞ് നടത്തിയ ആക്രമണം.. സമാധാനപൂർവ്വം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ഏഷ്യൻ രാജ്യങ്ങളെ ഒട്ടാകെ അസ്വസ്ഥതയിലേക്ക് നയിച്ച ഹമാസിന്റെ ഇസ്രായേൽ ആക്രമണം നടന്നിട്ട് ഏട്ടുമാസം പിന്നിടുകയാണ്… നിരവധി സാധാരണക്കാരുടെ അടക്കം ജീവനെടുത്ത.. പാശ്ചാത്യ രാജ്യങ്ങൾ പരസ്പരം പോർവിളി നടത്താൻ കാരണമായ ആക്രമണമാണ് കഴിഞ്ഞ ഒക്ടോബർ ഏഴിന് സംഭവിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും ഇന്നും സംഘർഷഭരിതമാണ് അവിടം.

അന്ന് അത്ര തന്ത്രപരമായ ആക്രമണം ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോഴേ… ഇവരെക്കൊണ്ട് ഇങ്ങനെയൊക്കെ സാധിക്കുമോ എന്ന സംശയം ഉയർന്നിരുന്നു. പുറത്ത് നിന്നുള്ള ഏതോ ശക്തിയുടെ പിന്തുണയിലാണ് ഇസ്രായേലിനെ പോലെ കരുത്തരായ രാജ്യത്തെ അങ്ങോട്ട് ചെന്ന് മുട്ടാൻ ഹമാസ് ധൈര്യപ്പെട്ടതെന്ന അനുമാനങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ആരെ സംശയിക്കും? ഇതിന് ഇപ്പോൾ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുകയാണ്..

Stories you may like

ഹോർമുസിന് സമീപം ഇറാനിയൻ കപ്പൽവേധ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് യുഎസ് ; വർഷിച്ചത് 2,267 കിലോഗ്രാം ബങ്കർ ബസ്റ്റർ ബോംബുകൾ

ഭാരതത്തിന് കാവലായി ‘സുദർശൻ ചക്ര’; മിസൈലുകളെയും ഡ്രോണുകളെയും ചാരമാക്കും; സാധ്യതാ പഠനം തുടങ്ങി പ്രതിരോധ മന്ത്രാലയം

ഹമാസിന് ചൈനയുടെ സഹായം കൃത്യമായി ലഭിച്ചു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത്. അൽ അഖ്‌സ ഫ്ലഡിന് പിന്നിൽ കമ്യൂണിസ്റ്റ് ചൈനയുടെ കരങ്ങളുണ്ടെന്ന വിവരം ഇസ്രായേലിന്റെ തന്നെ ഏജൻസികളാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് നടത്തിയ റെയ്ഡുകളിൽ ഗാസയിലെ ഹമാസിന്റെ വെയർഹൗസുകളിൽ നിന്ന് വൻതോതിൽ ചൈനീസ് ആയുധങ്ങൾ കണ്ടെടുത്തിരുന്നു.

ചൈനയുടെ പ്രതിനിധികളും ഹമാസ് നേതൃത്വവും തമ്മിൽ ആശയ വിനിമയം നടന്നു എന്നതിനെ സാധൂകരിക്കുന്ന നിർണായക തെളിവുകളും ലഭിച്ചിട്ടുണ്ട്. ചൈനീസ് റോക്കറ്റ് സാങ്കേതിക വിദ്യയും എന്തിന് ചൈനീസ് നിർമ്മിത അത്യാധുനിക ഗ്രനേഡുകളും പരിശോധനയിൽ കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.

ഗാസ നഗരത്തിന് കീഴിൽ തുരങ്കങ്ങളുടെ വലിയ ശൃംഖല നിർമ്മിക്കാൻ ഹമാസിന് വിപുലമായ ചൈനീസ് സഹായം നൽകിയെന്നും വെളിപ്പെട്ടിരിക്കുകയാണ്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ രണ്ട് ടണൽ എഞ്ചിനീയർമാരാണ് തുരങ്ക നിർമ്മാണത്തിനായി ഒപ്പം നിന്നത്.

ഹമാസിന് ചൈനയുടെ ഏജൻസികൾ സൈനിക പരിശീലനം വരെ നൽകിയെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വരുന്നുണ്ട്. പീപ്പിൾസ് ലിബറേഷൻ ആർമ്മി തന്നെയാണ് ഇതിന് പിന്നിലും. ഇസ്രായേൽ ആക്രമണത്തിന്റെ സൂത്രധാരനും ഹമാസ് മിലിറ്ററി വിംഗിന്റെ തലവനുമായിരുന്ന മുഹമ്മദ് ദെയ്ഫ് വർഷങ്ങളോളം സൈനിക പരിശീലനം നടത്തിയതും ഇവരുടെ സഹായത്തോട് കൂടി തന്നെ. ഇയാൾക്ക് ചൈനീസുകാരികളായ രണ്ട് പങ്കാളികൾ പോലും ഉണ്ടെന്നാണ് ആരോപണം.

ഇത്രയേറെ ചൈന ഹമാസിനെ പിന്തുണയ്ക്കാൻ കാരണമെന്താവും… ഇരുചെവി അറിയാതെ ഈ ഒളിച്ചുകളിയ്ക്ക് പിന്നിലെന്താണ്.. തങ്ങൾക്ക് ലാഭമില്ലാത്ത ഒരു പണിയ്ക്കും ചൈന ഇറങ്ങിപ്പുറപ്പെടില്ല എന്നതാണ് ആദ്യത്തെ കാര്യം… ലോക ശക്തിയായി വളരുമ്പോൾ ചോദ്യം ഉയർത്താൻ പോലും ധൈര്യപ്പെടാനാകാതെ ശത്രുരാജ്യങ്ങളെ തളർത്തുക എന്നതാണ് ചൈനയുടെ ലക്ഷ്യം.

കൂടെ നിർത്താനും ബലപ്രയോഗത്തിനും എല്ലാം ചൈനയ്ക്ക് കുറച്ച് കളിപ്പാവകളെ വേണം.. അതിന് ചെറു രാജ്യങ്ങളെ ചീനവലയിട്ട് പിടിച്ചാലേ കാര്യമുള്ളൂ എന്ന് ചൈനയ്ക്ക് നന്നായിട്ടറിയാം. ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈനാണ് ചൈനയ്ക്ക്. പശ്ചിമേഷ്യയിൽ ചൈനീസ് ആധിപത്യം നന്നായി പുഷ്ടിപ്പെട്ട് വളരാൻ വിലങ്ങുതടിയായി നിൽക്കുന്നത് ഇസ്രായേലാണ്. ഇസ്രായേലിനെ സാമ്പത്തികമായും രാഷ്ട്രീയപരമായും ബുദ്ധിമുട്ടിച്ചാൽ കാര്യങ്ങൾ എളുപ്പമാകും.

ഒരു സംഘർഷമുണ്ടായാൽ ലോകം രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം പോർവിളിക്കും എന്ന് ചൈനയ്ക്ക് നന്നായിട്ടറിയാം. ഈ പഴുതിലൂടെ ചൈനയ്ക്ക് തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യാം. അങ്ങനെ നോക്കിയാൽ ഗാസയിലും ഇസ്രായേലിലും ഇത്രയ്ക്കും രക്തമൊഴുകാൻ കാരണം ചൈനയാണെന്ന് അനുമാനിക്കേണ്ടി വരും.

Tags: chinahamas
Share8TweetSendShare

Latest stories from this section

യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവൻ രാജിവെച്ചു ; ഇറാനുമായുള്ള യുദ്ധം ഇസ്രായേലിന്റെ സമ്മർദ്ദം കൊണ്ടെന്ന് ആരോപണം

യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവൻ രാജിവെച്ചു ; ഇറാനുമായുള്ള യുദ്ധം ഇസ്രായേലിന്റെ സമ്മർദ്ദം കൊണ്ടെന്ന് ആരോപണം

ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയും കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ; ദുരൂഹത നീങ്ങാതെ ടെഹ്‌റാൻ; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു!

ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയും കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ; ദുരൂഹത നീങ്ങാതെ ടെഹ്‌റാൻ; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു!

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

“ഭീരുത്വവും മനസാക്ഷിയില്ലാത്തതുമായ ക്രൂരത”;കാബൂൾ ആശുപത്രിയിലെ പാക് നരനായാട്ടിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

മൗലികാവകാശങ്ങളോ? അതെന്ത് എന്നാണവർക്ക്!:കശ്മീർ ഇന്ത്യയുടേത്: യുഎൻ വേദിയിൽ വീണ്ടും അപമാനിക്കപ്പെട്ട് പാകിസ്താൻ

‘ഇസ്ലാമോഫോബിയ പാകിസ്താൻ്റെ കെട്ടുകഥ’; സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവർ ഇന്ത്യയെ പഠിപ്പിക്കേണ്ട;ഹരീഷ് പർവ്വതനേനി

Discussion about this post

Latest News

അക്രമം വേണ്ട, സമാധാനം മതി; അറബ് നേതാക്കളെ വിളിച്ച് നരേന്ദ്ര മോദി, പ്രവാസികളുടെ സുരക്ഷയിൽ ഉറച്ച നിലപാട്

അക്രമം വേണ്ട, സമാധാനം മതി; അറബ് നേതാക്കളെ വിളിച്ച് നരേന്ദ്ര മോദി, പ്രവാസികളുടെ സുരക്ഷയിൽ ഉറച്ച നിലപാട്

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അന്ത്യം, ഇനി പ്രകടനത്തിന്റെ കാലം; റെയിൽവേയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി അശ്വിനി വൈഷ്ണവ്; വികസന ട്രാക്കിൽ രാജ്യം

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അന്ത്യം, ഇനി പ്രകടനത്തിന്റെ കാലം; റെയിൽവേയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി അശ്വിനി വൈഷ്ണവ്; വികസന ട്രാക്കിൽ രാജ്യം

ഹോർമുസിന് സമീപം ഇറാനിയൻ കപ്പൽവേധ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് യുഎസ് ; വർഷിച്ചത് 2,267 കിലോഗ്രാം ബങ്കർ ബസ്റ്റർ ബോംബുകൾ

ഹോർമുസിന് സമീപം ഇറാനിയൻ കപ്പൽവേധ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് യുഎസ് ; വർഷിച്ചത് 2,267 കിലോഗ്രാം ബങ്കർ ബസ്റ്റർ ബോംബുകൾ

ഇൻസ്റ്റഗ്രാമിൽ ‘കിനാവിന്റെ രാജകുമാരൻ’, നേരിൽ കണ്ടാൽ സ്വർണ്ണവുമായി മുങ്ങുന്നവൻ;യുവതിയുടെ പന്ത്രണ്ട് പവൻ തട്ടിയെടുത്ത ജസീൽ പിടിയിൽ

ഇൻസ്റ്റഗ്രാമിൽ ‘കിനാവിന്റെ രാജകുമാരൻ’, നേരിൽ കണ്ടാൽ സ്വർണ്ണവുമായി മുങ്ങുന്നവൻ;യുവതിയുടെ പന്ത്രണ്ട് പവൻ തട്ടിയെടുത്ത ജസീൽ പിടിയിൽ

ഭാരതത്തിന് കാവലായി ‘സുദർശൻ ചക്ര’; മിസൈലുകളെയും ഡ്രോണുകളെയും ചാരമാക്കും; സാധ്യതാ പഠനം തുടങ്ങി പ്രതിരോധ മന്ത്രാലയം

ഭാരതത്തിന് കാവലായി ‘സുദർശൻ ചക്ര’; മിസൈലുകളെയും ഡ്രോണുകളെയും ചാരമാക്കും; സാധ്യതാ പഠനം തുടങ്ങി പ്രതിരോധ മന്ത്രാലയം

ഗദ്ദാഫിയെ വീഴ്ത്തിയ മാത്യു വാൻഡൈക്ക് ഇന്ത്യയുടെ അഴികൾക്കുള്ളിൽ;ഭരണകൂടത്തെ തകർക്കുന്ന നിഴൽ സാന്നിധ്യം: രാജ്യസുരക്ഷയ്ക്ക് നേരെ വിദേശക്കൈകൾ

ഗദ്ദാഫിയെ വീഴ്ത്തിയ മാത്യു വാൻഡൈക്ക് ഇന്ത്യയുടെ അഴികൾക്കുള്ളിൽ;ഭരണകൂടത്തെ തകർക്കുന്ന നിഴൽ സാന്നിധ്യം: രാജ്യസുരക്ഷയ്ക്ക് നേരെ വിദേശക്കൈകൾ

യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവൻ രാജിവെച്ചു ; ഇറാനുമായുള്ള യുദ്ധം ഇസ്രായേലിന്റെ സമ്മർദ്ദം കൊണ്ടെന്ന് ആരോപണം

യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവൻ രാജിവെച്ചു ; ഇറാനുമായുള്ള യുദ്ധം ഇസ്രായേലിന്റെ സമ്മർദ്ദം കൊണ്ടെന്ന് ആരോപണം

‘ലജ്ജയില്ലാത്ത മുസ്ലിം, മാനം ബിജെപിക്ക് വിറ്റു’ ; ഒഡീഷയിലെ ആദ്യ മുസ്ലിം വനിത എംഎൽഎ ആയ സോഫിയ ഫിർദൗസിനെതിരെ അധിക്ഷേപവുമായി ഒഡീഷ കോൺഗ്രസ്

‘ലജ്ജയില്ലാത്ത മുസ്ലിം, മാനം ബിജെപിക്ക് വിറ്റു’ ; ഒഡീഷയിലെ ആദ്യ മുസ്ലിം വനിത എംഎൽഎ ആയ സോഫിയ ഫിർദൗസിനെതിരെ അധിക്ഷേപവുമായി ഒഡീഷ കോൺഗ്രസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies