Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഹമാസിൻ്റെ കൂട്ടക്കുരുതിയ്ക്ക് പിന്നിൽ കമ്യൂണിസ്റ്റ് ചെെനയുടെ കരങ്ങൾ; ചതിച്ച് ലാഭം കൊയ്യാനായി നൽകിയത് സെെനിക പരിശീലനം വരെ

by Brave India Desk
May 22, 2024, 10:15 am IST
in International
Share on Facebook
Tweet
WhatsAppTelegram

രണ്ട് വർഷത്തെ നിശബ്ദത, പെട്ടെന്നൊരു രാത്രി, പശ്ചിമ ഏഷ്യയിലെ ഏറ്റവും  കരുത്തുറ്റ സൈന്യത്തിന്റെ കവചം ചതിയിലൂടെ തകർത്തെറിഞ്ഞ് നടത്തിയ ആക്രമണം.. സമാധാനപൂർവ്വം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ഏഷ്യൻ രാജ്യങ്ങളെ ഒട്ടാകെ അസ്വസ്ഥതയിലേക്ക് നയിച്ച ഹമാസിന്റെ ഇസ്രായേൽ ആക്രമണം നടന്നിട്ട് ഏട്ടുമാസം പിന്നിടുകയാണ്… നിരവധി സാധാരണക്കാരുടെ അടക്കം ജീവനെടുത്ത.. പാശ്ചാത്യ രാജ്യങ്ങൾ പരസ്പരം പോർവിളി നടത്താൻ കാരണമായ ആക്രമണമാണ് കഴിഞ്ഞ ഒക്ടോബർ ഏഴിന് സംഭവിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും ഇന്നും സംഘർഷഭരിതമാണ് അവിടം.

അന്ന് അത്ര തന്ത്രപരമായ ആക്രമണം ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോഴേ… ഇവരെക്കൊണ്ട് ഇങ്ങനെയൊക്കെ സാധിക്കുമോ എന്ന സംശയം ഉയർന്നിരുന്നു. പുറത്ത് നിന്നുള്ള ഏതോ ശക്തിയുടെ പിന്തുണയിലാണ് ഇസ്രായേലിനെ പോലെ കരുത്തരായ രാജ്യത്തെ അങ്ങോട്ട് ചെന്ന് മുട്ടാൻ ഹമാസ് ധൈര്യപ്പെട്ടതെന്ന അനുമാനങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ആരെ സംശയിക്കും? ഇതിന് ഇപ്പോൾ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുകയാണ്..

Stories you may like

ആഫ്രിക്കൻ മണ്ണിലെ റഷ്യൻ സൈന്യത്തിന്റെ സാന്നിധ്യത്തിനെതിരെ വെല്ലുവിളിയുമായി യുക്രെയ്ൻ ; വിമതർക്ക് ഡ്രോൺ പരിശീലനം നൽകാൻ വിദഗ്ധ സംഘത്തെ അയച്ചു

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

ഹമാസിന് ചൈനയുടെ സഹായം കൃത്യമായി ലഭിച്ചു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത്. അൽ അഖ്‌സ ഫ്ലഡിന് പിന്നിൽ കമ്യൂണിസ്റ്റ് ചൈനയുടെ കരങ്ങളുണ്ടെന്ന വിവരം ഇസ്രായേലിന്റെ തന്നെ ഏജൻസികളാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് നടത്തിയ റെയ്ഡുകളിൽ ഗാസയിലെ ഹമാസിന്റെ വെയർഹൗസുകളിൽ നിന്ന് വൻതോതിൽ ചൈനീസ് ആയുധങ്ങൾ കണ്ടെടുത്തിരുന്നു.

ചൈനയുടെ പ്രതിനിധികളും ഹമാസ് നേതൃത്വവും തമ്മിൽ ആശയ വിനിമയം നടന്നു എന്നതിനെ സാധൂകരിക്കുന്ന നിർണായക തെളിവുകളും ലഭിച്ചിട്ടുണ്ട്. ചൈനീസ് റോക്കറ്റ് സാങ്കേതിക വിദ്യയും എന്തിന് ചൈനീസ് നിർമ്മിത അത്യാധുനിക ഗ്രനേഡുകളും പരിശോധനയിൽ കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.

ഗാസ നഗരത്തിന് കീഴിൽ തുരങ്കങ്ങളുടെ വലിയ ശൃംഖല നിർമ്മിക്കാൻ ഹമാസിന് വിപുലമായ ചൈനീസ് സഹായം നൽകിയെന്നും വെളിപ്പെട്ടിരിക്കുകയാണ്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ രണ്ട് ടണൽ എഞ്ചിനീയർമാരാണ് തുരങ്ക നിർമ്മാണത്തിനായി ഒപ്പം നിന്നത്.

ഹമാസിന് ചൈനയുടെ ഏജൻസികൾ സൈനിക പരിശീലനം വരെ നൽകിയെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വരുന്നുണ്ട്. പീപ്പിൾസ് ലിബറേഷൻ ആർമ്മി തന്നെയാണ് ഇതിന് പിന്നിലും. ഇസ്രായേൽ ആക്രമണത്തിന്റെ സൂത്രധാരനും ഹമാസ് മിലിറ്ററി വിംഗിന്റെ തലവനുമായിരുന്ന മുഹമ്മദ് ദെയ്ഫ് വർഷങ്ങളോളം സൈനിക പരിശീലനം നടത്തിയതും ഇവരുടെ സഹായത്തോട് കൂടി തന്നെ. ഇയാൾക്ക് ചൈനീസുകാരികളായ രണ്ട് പങ്കാളികൾ പോലും ഉണ്ടെന്നാണ് ആരോപണം.

ഇത്രയേറെ ചൈന ഹമാസിനെ പിന്തുണയ്ക്കാൻ കാരണമെന്താവും… ഇരുചെവി അറിയാതെ ഈ ഒളിച്ചുകളിയ്ക്ക് പിന്നിലെന്താണ്.. തങ്ങൾക്ക് ലാഭമില്ലാത്ത ഒരു പണിയ്ക്കും ചൈന ഇറങ്ങിപ്പുറപ്പെടില്ല എന്നതാണ് ആദ്യത്തെ കാര്യം… ലോക ശക്തിയായി വളരുമ്പോൾ ചോദ്യം ഉയർത്താൻ പോലും ധൈര്യപ്പെടാനാകാതെ ശത്രുരാജ്യങ്ങളെ തളർത്തുക എന്നതാണ് ചൈനയുടെ ലക്ഷ്യം.

കൂടെ നിർത്താനും ബലപ്രയോഗത്തിനും എല്ലാം ചൈനയ്ക്ക് കുറച്ച് കളിപ്പാവകളെ വേണം.. അതിന് ചെറു രാജ്യങ്ങളെ ചീനവലയിട്ട് പിടിച്ചാലേ കാര്യമുള്ളൂ എന്ന് ചൈനയ്ക്ക് നന്നായിട്ടറിയാം. ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈനാണ് ചൈനയ്ക്ക്. പശ്ചിമേഷ്യയിൽ ചൈനീസ് ആധിപത്യം നന്നായി പുഷ്ടിപ്പെട്ട് വളരാൻ വിലങ്ങുതടിയായി നിൽക്കുന്നത് ഇസ്രായേലാണ്. ഇസ്രായേലിനെ സാമ്പത്തികമായും രാഷ്ട്രീയപരമായും ബുദ്ധിമുട്ടിച്ചാൽ കാര്യങ്ങൾ എളുപ്പമാകും.

ഒരു സംഘർഷമുണ്ടായാൽ ലോകം രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം പോർവിളിക്കും എന്ന് ചൈനയ്ക്ക് നന്നായിട്ടറിയാം. ഈ പഴുതിലൂടെ ചൈനയ്ക്ക് തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യാം. അങ്ങനെ നോക്കിയാൽ ഗാസയിലും ഇസ്രായേലിലും ഇത്രയ്ക്കും രക്തമൊഴുകാൻ കാരണം ചൈനയാണെന്ന് അനുമാനിക്കേണ്ടി വരും.

Tags: chinahamas
Share8
Tweet
SendShare

Latest stories from this section

 ലോകം നമ്മളിൽ നിന്ന് ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്’; ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ പ്രൗഢോജ്ജ്വല സമാപനം; നന്ദിയറിയിച്ച് പ്രധാനമന്ത്രി മോദി

 ലോകം നമ്മളിൽ നിന്ന് ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്’; ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ പ്രൗഢോജ്ജ്വല സമാപനം; നന്ദിയറിയിച്ച് പ്രധാനമന്ത്രി മോദി

അമേരിക്കയല്ല, ഇനി ഏഷ്യയുടെ നൂറ്റാണ്ട്; ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ

അമേരിക്കയല്ല, ഇനി ഏഷ്യയുടെ നൂറ്റാണ്ട്; ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ

‘ചില ശക്തികേന്ദ്രങ്ങൾ മാത്രം ലോകകാര്യങ്ങൾ തീരുമാനിക്കുന്ന ശൈലി അവസാനിപ്പിക്കണം’; വികസ്വരരാജ്യ കൂട്ടായ്മയ്ക്കായി 5 നിർദ്ദേശങ്ങളുമായി ഷി ജിൻപിങ്

‘ചില ശക്തികേന്ദ്രങ്ങൾ മാത്രം ലോകകാര്യങ്ങൾ തീരുമാനിക്കുന്ന ശൈലി അവസാനിപ്പിക്കണം’; വികസ്വരരാജ്യ കൂട്ടായ്മയ്ക്കായി 5 നിർദ്ദേശങ്ങളുമായി ഷി ജിൻപിങ്

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

Latest News

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

മോദിക്കും പുടിനുമൊപ്പമുള്ള ആ വ്യക്തി ആര്? ലോകശ്രദ്ധ നേടി ബ്രിക്‌സ് ചിത്രത്തിലെ മലയാളി നയതന്ത്രജ്ഞൻ

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സ്വന്തമായി കാർപെൻട്രി കിറ്റ് ഉപയോഗിച്ച് ബാറ്റുകൾ രൂപപ്പെടുത്തിയിരുന്ന ലിറ്റിൽ മാസ്റ്റർ; ബാറ്റുകളുമായുള്ള ആത്മബന്ധം തുറന്നുപറഞ്ഞ് സച്ചിൻ ടെണ്ടുൽക്ക

സ്വന്തമായി കാർപെൻട്രി കിറ്റ് ഉപയോഗിച്ച് ബാറ്റുകൾ രൂപപ്പെടുത്തിയിരുന്ന ലിറ്റിൽ മാസ്റ്റർ; ബാറ്റുകളുമായുള്ള ആത്മബന്ധം തുറന്നുപറഞ്ഞ് സച്ചിൻ ടെണ്ടുൽക്ക

ആഭ്യന്തര ക്രിക്കറ്റിലെ രാജാവ്, എന്നാൽ ദേശീയ ടീമിൽ അർഹമായ പരിഗണന ലഭിക്കാത്ത താരം; വസീം ജാഫറിന്റെ കരിയർ നിഴലിൽ ഒതുങ്ങിപ്പോയത് എങ്ങനെ?

ആഭ്യന്തര ക്രിക്കറ്റിലെ രാജാവ്, എന്നാൽ ദേശീയ ടീമിൽ അർഹമായ പരിഗണന ലഭിക്കാത്ത താരം; വസീം ജാഫറിന്റെ കരിയർ നിഴലിൽ ഒതുങ്ങിപ്പോയത് എങ്ങനെ?

പുതിയ രൂപത്തില്‍ എയര്‍ ഇന്ത്യ; എ 350-900 എയര്‍ക്രാഫ്റ്റ് ഉടന്‍ ഇന്ത്യയിലേക്ക്; ലക്ഷ്യത്തിലേക്കുള്ള കാല്‍വെപ്പെന്ന് കമ്പനി

എയർ ഇന്ത്യ ഭോപ്പാൽ-ന്യൂഡൽഹി വിമാനത്തിന് സാങ്കേതിക തകരാർ ; ജയ്പൂരിൽ അടിയന്തര ലാൻഡിങ്

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

ആഫ്രിക്കൻ മണ്ണിലെ റഷ്യൻ സൈന്യത്തിന്റെ സാന്നിധ്യത്തിനെതിരെ വെല്ലുവിളിയുമായി യുക്രെയ്ൻ ; വിമതർക്ക് ഡ്രോൺ പരിശീലനം നൽകാൻ വിദഗ്ധ സംഘത്തെ അയച്ചു

314 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വീഴ്ത്തി എസ്-400 മിസൈൽ മാജിക്; പാക് വ്യോമമേഖലയെ വിറപ്പിച്ച ഓപ്പറേഷൻ സിന്ദൂറിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

314 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വീഴ്ത്തി എസ്-400 മിസൈൽ മാജിക്; പാക് വ്യോമമേഖലയെ വിറപ്പിച്ച ഓപ്പറേഷൻ സിന്ദൂറിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies