ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.അമാഖ് ന്യൂസ് ഏജന്‍സിയാണ് വിവരം പുറത്ത് വിട്ടത്.
അതേസമയം ശ്രീലങ്കന്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കപ്പെടുന്ന മൂന്ന് ചാവേറുകളുടെ ചിത്രങ്ങള്‍ പുറത്ത വന്നിരുന്നു്. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന സ്ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു ഐ എസ്ബന്ധമുള്ള ചില ടെലിഗ്രാം ചാനലുകളില്‍ നിന്നും പുറത്തുവന്ന മൂന്ന് ചിത്രങ്ങള്‍.
ഈ സംശയത്തിന് പിന്നാലെയാണ് ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ഐഎസ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടമാകുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. ശ്രീലങ്കൻ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സ്ഫോടനപരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Discussion about this post