ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. ശ്രീലങ്കയിലെ മജിസ്ട്രേറ്റ് കോടതിക്ക് സമീപത്തെ പുഗാഡയിലാണ് സംഭവം. ഇന്നാണ് സ്ഫോടനം നടന്നത്.
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം. പുഗാഡ കോടതിക്ക് സമീപത്തായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തെ മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. ആര്‍ക്കും പരിക്ക് പറ്റിയില്ലെന്ന് പൊലീസ് അറിയിച്ചു.
ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 359 പേര് കൊല്ലപ്പെട്ടിരുന്നു. ഈസ്റ്റർ പ്രാർത്ഥന നടക്കുന്നതിനിടെ പ്രാദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടൽ സിന്നമൺ ഗ്രാൻഡ്.
Discussion about this post