വളർത്തു മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ മധ്യവയസ്ക കുറ്റക്കാരിയാണെന്ന് യു എസ് കണ്ടെത്തി .
ഒൻപതു വയസ്സുള്ള വളർത്തു മകൾ ആഷ്ദീപ് കൗറിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇന്ത്യക്കാരിയായ ഷംഡായ് അർജുൻ (55) എന്ന വനിത കുറ്റക്കാരിയാണെന്ന് ജൂറി കണ്ടെത്തിയത് . ജൂൺ 3 ന് ക്യൂൻസ് സുപ്രീം കോടതി ജഡ്ജി കെന്നത്ത് ഹോൾഡർ ഇവർക്ക് ശിക്ഷ വിധിക്കും.
യുഎസിലെ ക്യൂൻസിലാണ് സംഭവം. പിതാവ് സുക്ക്ജിൻഡർ സിംഗും വളർത്തമ്മ ഷംഡായും താമസിക്കുന്ന ക്യൂൻസ് അപ്പാർട്ട്മെന്റിൽ കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ കുട്ടി പഞ്ചാബിൽ നിന്നും എത്തിയത്.
കുട്ടിയെ കൊല്ലുമെന്ന് ഷംഡായ പലപ്പോഴും ഭീഷിണിപ്പെടുത്തിയിരുന്നു. ക്രൂരമായി മർദ്ദിക്കുന്നതും പതിവായിരുന്നു .
2016 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഷംഡായും ഇവരുടെ മുൻ ഭർത്താവും രണ്ടു പേരക്കുട്ടികളും വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ ആഷ്ദീപിനെ വീട്ടിലാക്കി എന്നാണ് ഇവർ അയൽക്കാരോട് പറഞ്ഞത്. സംശയം തോന്നിയ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയും അന്വേഷണത്തിൽ കുട്ടി വീടിനകത്തെ ബാത്ത് റൂമിൽ നഗ്നയായി കൊല്ലപ്പെട്ടു കിടക്കുന്നതായി കണ്ടെത്തുകയുമായിരുന്നു.
Discussion about this post