ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച വരാനിരിക്കെ സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കി. വോട്ടെണ്ണൽ കേന്ദ്രങ്ങളില്‍ കേരള പോലീസിനും സ്പെഷ്യല്‍ ബ്രാഞ്ചിനും പ്രവേശനം അനുവദിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.
കേന്ദ്രസേനയ്ക്ക് മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളില്‍ പ്രവേശനം. സംസ്ഥാനത്ത് വ്യാഴാഴ്ച അക്രമസംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post