ഒമാന്‍ ഉള്‍ക്കടലില്‍ ആക്രമണത്തിന് ഇരയായ എണ്ണകപ്പലില്‍ നിന്നും ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പൊട്ടാത്ത മൈനുകള്‍ മാറ്റുന്ന ദൃശ്യങ്ങള്‍ അമേരിക്ക പുറത്ത് വിട്ടു. ആക്രമണത്തില്‍ തങ്ങളുടെ പങ്കാളിത്തം തെളിയിക്കുന്ന രേഖകള്‍ നശിപ്പിക്കുകയാണ് ഇറാന് ലക്ഷ്യമിടുന്നതെന്ന് യു.എസ് ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം നോര്‍വയിലെ നോർവേയിലെ ഫ്രണ്ട്ലൈന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫ്രണ്ട് അള്റ്റെയ്ര് , ജപ്പാനിലെ കോകുക കറേജിയസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കോകുക സാംഗ്യോ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. നോർവീജിയൻ ടാങ്കറിൽ ദുബായിൽനിന്നു സിംഗപ്പൂരിലേക്കു കൊണ്ടു പോകുകയായിരുന്ന അസംസ്കൃത പെട്രോളിയം രാസവസ്തുക്കളാണുള്ളത്. ജപ്പാനിലേക്കുള്ള മെഥനോളാണ് മറ്റേ കപ്പലിൽ. ഒരു കപ്പലില്‍ തീപ്പിടുത്തമുണ്ടായി കൂടാതെ രണ്ട് കപ്പലിലും ചോര്‍ച്ചയുണ്ടായി.
അപകടസന്ദേശം ലഭിച്ചതോടെ യു.എസ് നേവി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തി. രണ്ട് കപ്പലുകളില്‍ നിന്നുമായി 44 ജീവനക്കാരെ രക്ഷപ്പെടുത്തി. ബഹറിനില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നേവിയുടെ അഞ്ചാം കപ്പല്‍പ്പടയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി എത്തിയത്.
ജാപ്പനീസ് കപ്പലിന് നേരെ കാന്തിക മൈന്‍ ആക്രമണവും നോര്‍വീജിയന്‍ ടാങ്കറിനു നേര്‍ക്ക് ടോര്‍പിഡോ ആക്രമനവുമാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post